ഹൂസ്റ്റൺ: യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റിന്റെ വെടിവെപ്പിൽ ലോറെൻസോ സൽഗാഡോ അരാവുജോ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
കൊലപാതകത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ജൂലൈ 24 വെള്ളിയാഴ്ച ഹൂസ്റ്റണിൽ സമ്പൂർണ്ണ ഹർത്താലിനും പ്രതിഷേധ പരിപാടികൾക്കും (Day of Action) വിവിധ സമുദായസാമൂഹിക സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു.
സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുക, വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ പേരുകൾ പുറത്തുവിടുക, അവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുക, ഒപ്പമുണ്ടായിരുന്ന ദൃക്‌സാക്ഷികളെ ഉടൻ മോചിപ്പിക്കുക, ഹൂസ്റ്റൺ പോലീസും ഐ.സി.ഇയും തമ്മിലുള്ള സഹകരണം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ജൂലൈ 7നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം രക്ഷാർത്ഥമാണ് വെടിവെച്ചതെന്നാണ് ഫെഡറൽ ഏജൻസിയുടെ വാദമെങ്കിലും, ദൃക്‌സാക്ഷികളും മനുഷ്യാവകാശ പ്രവർത്തകരും ഇത് നിഷേധിച്ചിട്ടുണ്ട്. അതേസമയം, വാഹനത്തിലുണ്ടായിരുന്ന പ്രധാന ദൃക്‌സാക്ഷികളെ നാടുകടത്തുന്നത് ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.
പി.പി.ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
