മോണ്ടാന: അമേരിക്കയിലെ മോണ്ടാനയിൽ സഹോദരിയെ പുഴയിൽ ഒഴുക്കിൽപ്പെടാതെ രക്ഷിച്ച 13 വയസ്സുകാരൻ മുങ്ങിമരിച്ചു. എഫ്രേം ഡെയ്‌ലി എന്ന കുട്ടിയാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു ഈ ദുരന്തം.
മോണ്ടാനയിലെ ഫ്രോംബർഗിന് സമീപം ക്ലാർക്ക്‌സ് ഫോർക്ക് നദിയിൽ ട്യൂബിങ് നടത്തുന്നതിനിടെയാണ് വ്യാഴാഴ്ചയായിരുന്നു ഈ സംഭവം. സഹോദരി വെള്ളത്തിൽ അപകടത്തിൽപ്പെട്ടത് കണ്ട് എഫ്രേം അവളെ രക്ഷപ്പെടുത്തുകയായിരുന്നു.
സഹോദരിയെ സുരക്ഷിതമായി കരയിലെത്തിക്കാൻ കഴിഞ്ഞെങ്കിലും, എഫ്രേം ശക്തമായ ഒഴുക്കിൽപ്പെട്ട് വെള്ളത്തിനടിയിലേക്ക് താഴുകയായിരുന്നു.
തുടർന്ന് നടത്തിയ തീവ്രമായ തെരച്ചിലിനൊടുവിൽ, പിറ്റേദിവസം ഉച്ചയോടെയാണ് പ്രത്യേക ഡൈവിംഗ് ഉപകരണങ്ങളും ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ച് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ഒൻപത് മക്കളുള്ള കുടുംബത്തിലെ അംഗമായ എഫ്രേമിനെ ബന്ധുക്കളും സുഹൃത്തുക്കളും ഒരു 'ഹീറോ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ദാരുണ സംഭവം പ്രദേശത്ത് വലിയ ദുഃഖം സൃഷ്ടിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
