വാഷിംഗ്ടണ്‍: താരിഫ് യുദ്ധത്തില്‍ ഇന്ത്യയ്ക്ക് ഇളവ് നല്‍കാന്‍ അമേരിക്ക. ഇന്ത്യയ്‌ക്കെതിരായ തീരുവ കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി.
റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയർന്ന തീരുവ നേരിടുന്നതെന്ന് ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ കുറച്ചതായും ട്രംപ് പ്രസ്താവിച്ചു.
അമേരിക്ക ഒരു ഘട്ടത്തിൽ താരിഫ് കുറയ്ക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ഇന്ത്യയുമായി ഒരു "ന്യായമായ കരാറിലേക്ക്" അടുക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായതായും, കരാറിലേക്ക് അടുക്കുന്നതായും ട്രംപ് വ്യക്തമാക്കിയിരുന്നു.
മോസ്‌കോയുമായുള്ള ഡൽഹിയുടെ ഊർജ കരാറുകളെ അടിസ്ഥാനമാക്കി ഓഗസ്റ്റിൽ ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ 50% ആയി ഇരട്ടിയാക്കിയതിന് മാസങ്ങൾക്ക് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ പുതിയ പരാമർശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു, എങ്കിലും പ്രധാന തർക്കങ്ങളിൽ തീരുമാനമാകാത്തത് ആശങ്കയാകുന്നു
ആയുധം നൽകിയാൽ പണികിട്ടും; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം നികുതി
ലോകം ഉറ്റുനോക്കിയ ചുവടുമാറ്റം; ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
12 -ാമത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11ന് തുടക്കം കുറിക്കും