സ്വന്തം പാർട്ടിയിൽ നിന്ന് കനത്ത തിരിച്ചടി; 1.8 ബില്യൺ ഡോളറിന്റെ വിവാദ ഫണ്ട് ട്രംപ് മരവിപ്പിച്ചു

JUNE 1, 2026, 10:53 PM

വാഷിംഗ്ടൺ: യു.എസ് സർക്കാരിന്റെ വിവിധ ഏജൻസികൾ വേട്ടയാടിയെന്ന് ആരോപിക്കപ്പെടുന്ന ഇരകൾക്ക് നഷ്ടപരിഹാരം നൽകാനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 1.8 ബില്യൺ ഡോളറിന്റെ (ഏകദേശം 1776 മില്യൺ ഡോളർ) പ്രത്യേക ഫണ്ട് താൽക്കാലികമായി നിർത്തിവെച്ചു.

യു.എസ് കോൺഗ്രസിലെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളിൽ നിന്ന് തന്നെ ശക്തമായ എതിർപ്പ് ഉയർന്നതിനെത്തുടർന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ സുപ്രധാന നീക്കം മരവിപ്പിച്ചത്. നിർണ്ണായകമായ ഇടക്കാല തെരഞ്ഞെടുപ്പ്  അടുത്തുവരുന്ന പശ്ചാത്തലത്തിൽ, ടെക്സസ് സെനറ്റർ ജോൺ കോർണിന് പകരം അറ്റോർണി ജനറൽ കെൻ പാക്സ്റ്റണെ ട്രംപ് പിന്തുണച്ചതുൾപ്പെടെയുള്ള നീക്കങ്ങളിൽ റിപ്പബ്ലിക്കൻ നേതാക്കൾക്കിടയിൽ ഉണ്ടായ അമർഷമാണ് പ്രസിഡന്റിന്റെ സ്വന്തം പദ്ധതിക്കെതിരെയുള്ള പരസ്യമായ കലാപത്തിന് വഴിതെളിച്ചത്.

മെമ്മോറിയൽ ഡേ അവധിക്ക് ശേഷം സെനറ്റർമാർ വാഷിംഗ്ടണിൽ തിരിച്ചെത്തിയതോടെയാണ് നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. അതിർത്തി സുരക്ഷ ഉറപ്പാക്കുന്ന ഐസ് (ICE), ബോർഡർ പെട്രോൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച 72 ബില്യൺ ഡോളറിന്റെ ധനസഹായ ബില്ലിനെച്ചൊല്ലി സെനറ്റും വൈറ്റ് ഹൗസും തമ്മിൽ കടുത്ത തർക്കം നിലനിന്നിരുന്നു.

vachakam
vachakam
vachakam

ഈ ഫണ്ടിംഗ് പാക്കേജ് വേഗത്തിൽ പാസാക്കുന്നതിനായി ട്രംപിന്റെ പ്രത്യേക ഫണ്ട് പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് വൈറ്റ് ഹൗസിന് അന്ത്യശാസനം നൽകിയതായി സെനറ്റ് മജോരിറ്റി ലീഡർ ജോൺ ത്യൂൻ വ്യക്തമാക്കി. പാർട്ടി നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ കടുത്ത രാഷ്ട്രീയ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകാറുള്ളതിനാൽ, റിപ്പബ്ലിക്കൻ അംഗങ്ങളുടെ ഈ കൂട്ടായ എതിർപ്പ് ട്രംപിന്റെ രാഷ്ട്രീയ അധികാരത്തിനേറ്റ അസാധാരണമായ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

 കഴിഞ്ഞ വെള്ളിയാഴ്ച വിർജീനിയ, ഫ്ലോറിഡ എന്നിവിടങ്ങളിലെ ഫെഡറൽ കോടതികൾ ഈ ഫണ്ട് വിതരണം ചെയ്യുന്നത് താൽക്കാലികമായി തടഞ്ഞുത്തരവിട്ടിരുന്നു. കോടതി വിധിയെ മാനിക്കുമെന്നും എന്നാൽ ഫണ്ട് പൂർണ്ണമായും ഉപേക്ഷിക്കില്ലെന്നുമാണ് യു.എസ് നീതിന്യായ വകുപ്പ് (DOJ) നിലവിൽ വ്യക്തമാക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam