വാഷിങ്ടൺ: അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡി.സിയെ സമഗ്രമായി നവീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ ഡല്ലസ് അന്താരാഷ്ട്ര വിമാനത്താവളം നവീകരിക്കാൻ 22.5 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. വിമാനത്താവളത്തെ ലോകോത്തര നിലവാരമുള്ള അന്താരാഷ്ട്ര പ്രവേശന കവാടമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിപ്രകാരം നാല് പുതിയ കോൺകോഴ്സുകൾ , ആധുനിക ചെക്ക്-ഇൻ സംവിധാനങ്ങൾ, മെച്ചപ്പെട്ട സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ, കൂടുതൽ ഗേറ്റുകൾ, വിശാലമായ യാത്രക്കാരുടെ വിശ്രമ കേന്ദ്രങ്ങൾ, പുതിയ ലൗഞ്ചുകൾ, ലോകത്തിലെ ഏറ്റവും വലിയ യുണൈറ്റഡ് പോളാരിസ് ലൗഞ്ചുകളിൽ എന്നിവ നിർമ്മിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
പദ്ധതിയുടെ ചെലവ് ഫെഡറൽ സർക്കാർ വഹിക്കില്ലെന്നും, മെട്രോപൊളിറ്റൻ വാഷിങ്ടൺ എയർപോർട്സ് അതോറിറ്റിയും വിമാനക്കമ്പനികളും ചേർന്നാണ് ധനസഹായം നൽകുകയെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
പദ്ധതി പ്രഖ്യാപിച്ച ചടങ്ങിൽ ട്രംപ് ഡല്ലസ് വിമാനത്താവളത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. "അമേരിക്കയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങൾ വേണം. അതിന്റെ തുടക്കം തലസ്ഥാന നഗരത്തിൽ നിന്നായിരിക്കണം," എന്ന് ട്രംപ് പറഞ്ഞു. ഡല്ലസ് വിമാനത്താവളം "മോശം സംവിധാനങ്ങളുള്ളതും ഏറെ വൈകി നവീകരിക്കപ്പെടുന്നതുമായ" വിമാനത്താവളമാണെന്നും അദ്ദേഹം വിമർശിച്ചു. 2027-ലെ വസന്തകാലത്ത് നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും നൂറുകണക്കിന് പുതിയ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാൻ വഴിയൊരുക്കുമെന്നും ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു.
ഡല്ലസിലെ പ്രധാന സർവീസ് നടത്തുന്ന യുണൈറ്റഡ് എയർലൈൻസ് ഈ പദ്ധതിയുടെ പ്രധാന പങ്കാളിയാണ്. വിമാനത്താവളത്തിലെ ഏകദേശം 70 ശതമാനം യാത്രക്കാരെയും കൈകാര്യം ചെയ്യുന്നത് ഈ എയർലൈൻസാണ്.
"അമേരിക്കൻ തലസ്ഥാനത്തെ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന കവാടമാണ് ഡല്ലസ്. ഈ പദ്ധതി ലോകോത്തര യാത്രാനുഭവം നൽകും" എന്ന് യുണൈറ്റഡ് സിഇഒ സ്കോട്ട് കിർബി പറഞ്ഞു.
ഡല്ലസ് വിമാനത്താവള നവീകരണം മാത്രമല്ല, വാഷിങ്ടണിലെ നിരവധി പ്രധാന പൊതുസ്ഥലങ്ങളും സർക്കാർ കെട്ടിടങ്ങളും ട്രംപ് നവീകരിക്കാൻ പദ്ധതിയിടുന്നുണ്ട്.
അവയിൽ പ്രധാനപ്പെട്ടവ:
അതേസമയം ട്രംപിന്റെ നിരവധി പദ്ധതികൾക്കെതിരെ ചരിത്ര-പൈതൃക സംരക്ഷണ സംഘടനകളും സാംസ്കാരിക സംഘടനകളും കോടതിയെ സമീപിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ അനുമതിയില്ലാതെ വൈറ്റ് ഹൗസിലും ദേശീയ സ്മാരക പ്രദേശങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താനാകില്ലെന്നാണ് വിമർശകരുടെ വാദം.
അതേസമയം, അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങൾ മുൻനിർത്തി തലസ്ഥാന നഗരത്തെ നവീകരിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
