പുതിയ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിട്ടു: 30,000 പേജുള്ള ഫയലില്‍ ട്രംപിനെതിരെ പരാമര്‍ശം 

DECEMBER 23, 2025, 9:36 AM

ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ അന്വേഷണവുമായി ബന്ധപ്പെട്ട പുതിയ രേഖകള്‍ നീതിന്യായ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കി. ഏറ്റവും പുതിയ രേഖകളില്‍ എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റിന്റെ വിമാന രേഖകളുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങളില്‍ ട്രംപിനെതിരെ പരാമര്‍ശം ഉണ്ട്. എന്നിരുന്നാലും അധികാരികള്‍ യുഎസ് പ്രസിഡന്റിനെതിരെ ഒരു ക്രിമിനല്‍ ബന്ധവും ഇതുമായി ബന്ധപ്പെട്ട് ആരോപിച്ചിട്ടില്ല.

ഇപ്പോള്‍ പുറത്തുവിട്ട രേഖകലില്‍ 30,000 പേജുകള്‍ ഉള്‍പ്പെടുന്നുണ്ട്. അവയില്‍ നിരവധി തിരുത്തലുകളും ഡസന്‍ കണക്കിന് വീഡിയോ ക്ലിപ്പുകളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. അവയില്‍ ചിലത് ജയിലിനുള്ളില്‍ ചിത്രീകരിച്ചതായി പറയപ്പെടുന്നു. 2019 ല്‍ എപ്സ്റ്റീന്‍ ന്യൂയോര്‍ക്ക് ജയിലില്‍ ആത്മഹത്യ ചെയ്തതായി കരുതപ്പെടുന്നത്.

എപ്സ്റ്റീന്റെ രേഖകളില്‍ ഒന്നില്‍ ഡൊണാള്‍ഡ് ട്രംപ് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ തവണ എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റില്‍ യാത്ര ചെയ്തു എന്ന് പ്രസ്താവിക്കുന്ന ഒരു ഇമെയിലും ഉള്‍പ്പെടുന്നു. 2020 ജനുവരി 7 ലെ ഇമെയില്‍, 'RE: എപ്സ്റ്റീന്‍ വിമാന രേഖകള്‍' എന്ന വിഷയമുള്ള ഭാഗത്താണ് വെളിപ്പെടുത്തല്‍.

അയച്ചയാളുടെയും സ്വീകര്‍ത്താവിന്റെയും പേര് മറച്ചിരിക്കുകയാണ്. ഇമെയിലിന്റെ അടിയില്‍ ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റില്‍ നിന്നുള്ള ഒരു അസിസ്റ്റന്റ് യുഎസ് അഭിഭാഷകന്റെ പേരും മറച്ചുവെച്ചിട്ടുണ്ട്. 1993 നും 1996 നും ഇടയില്‍ ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിനൊപ്പം നാല് വിമാനങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് എട്ട് വിമാനങ്ങളിലെങ്കിലും ട്രംപിനെ യാത്രക്കാരനായി പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ഇമെയിലില്‍ പറയുന്നു. മാര്‍ല മാപ്പിള്‍സ്, മകള്‍ ടിഫാനി, മകന്‍ എറിക് എന്നിവരോടൊപ്പം അദ്ദേഹം ചിലപ്പോഴൊക്കെ യാത്ര ചെയ്തിട്ടുണ്ടെന്ന് അതില്‍ പറയുന്നു.

1993 ലെ ഒരു വിമാനത്തില്‍ ട്രംപും എപ്‌സ്‌റ്റൈനും മാത്രമേ യാത്രക്കാരായി പട്ടികപ്പെടുത്തിയിട്ടുള്ളൂവെന്നും മറ്റൊരു വിമാനത്തില്‍ എപ്‌സ്‌റ്റൈന്‍, ട്രംപ്, പേര് മറച്ചുവെച്ച 20 വയസ്സുള്ള ഒരു വ്യക്തി എന്നിവരായിരുന്നു യാത്രക്കാര്‍ എന്നും ഇതില്‍ വ്യക്തമാക്കുന്നു. മറ്റ് രണ്ട് വിമാനങ്ങളില്‍, മാക്‌സ്വെല്‍ കേസില്‍ സാക്ഷികളാകാന്‍ സാധ്യതയുള്ള രണ്ട് യാത്രക്കാരും സ്ത്രീകളാണെന്നും ഇമെയിലില്‍ പരാമര്‍ശിക്കുന്നു.

അതേസമയം ഏറ്റവും പുതിയ രേഖകള്‍ പുറത്തുവിട്ടതിന് മിനിറ്റുകള്‍ക്ക് ശേഷം, പുതുതായി പുറത്തിറക്കിയ എപ്സ്റ്റീന്‍ രേഖകളില്‍ ചിലത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള സത്യവിരുദ്ധവും സെന്‍സേഷണലിസ്റ്റിക് അവകാശവാദങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും നീതിന്യായ വകുപ്പ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam