വാഷിംഗ്ടണ്‍: ലൂസിയാന തീരത്ത് ബെര്‍ത്ത ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ അമേരിക്കയുടെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ അതിശക്തമായ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മണിക്കൂറില്‍ 45 മൈല്‍ വേഗതയില്‍ ശക്തമായ കാറ്റോടെയാണ് ബെര്‍ത്ത ലൂസിയാനയിലെ സെന്റ് ബര്‍ണാര്‍ഡ് പാരിഷില്‍ കരതൊട്ടത്. കാറ്റിന്റെ പ്രധാന ഭാഗം തീരത്തോട് അടുത്തെങ്കിലും ഏറ്റവും ശക്തമായ മഴയും കാറ്റും നിലവില്‍ സമുദ്ര ഭാഗത്ത് തന്നെ തുടരുകയാണെന്ന് നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ വ്യക്തമാക്കി.
ബെര്‍ത്ത ചുഴലിക്കാറ്റില്‍ നിന്നുള്ള ഈര്‍പ്പമുള്ള ഉഷ്ണമേഖലാ വായു തെക്കുകിഴക്കന്‍ വിര്‍ജീനിയ, കരോലിന, നോര്‍ത്തേണ്‍ ജോര്‍ജിയ എന്നിവിടങ്ങളിലെ തടസ്സപ്പെട്ടുനില്‍ക്കുന്ന തണുത്ത കാറ്റുമായി കൂടിച്ചേരുന്നതാണ് കിഴക്കന്‍ തീരത്ത് വലിയ പ്രളയഭീഷണി സൃഷ്ടിക്കുന്നത്. ചില പ്രദേശങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു മാസത്തെ ശരാശരി മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിര്‍ജീനിയ-നോര്‍ത്ത് കരോലിന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇതിനകം തന്നെ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലൂസിയാനയിലെയും അലബാമയിലെയും തീര പ്രദേശങ്ങളില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഫ്‌ലോറിഡ, മിസിസിപ്പി, ലൂസിയാന തീരങ്ങളില്‍ കനത്ത കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ടെക്‌സസ് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം. നിലവില്‍ എല്‍ നിനോ പ്രഭാവം ശക്തമായതിനെ തുടര്‍ന്ന് ഇത്തവണത്തെ അറ്റ്‌ലാന്റിക് ഹറിക്കെയ്ന്‍ സീസണില്‍ രൂപപ്പെടുന്ന രണ്ടാമത്തെ പ്രധാന കൊടുങ്കാറ്റാണ് ബെര്‍ത്ത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
