ട്രംപ് ഭരണകൂടത്തിൽ നിന്ന് 500 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം സ്വീകരിച്ചു സ്പിരിറ്റ് എയർലൈൻസ്?

APRIL 22, 2026, 8:28 PM

സ്പിരിറ്റ് എയർലൈൻസ് ഫെഡറൽ സർക്കാരിൽ നിന്ന് ഏകദേശം 500 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം സ്വീകരിച്ചതായി എയർലൈൻസുമായി ബന്ധപ്പെട്ട ഒരു ഉറവിടം അറിയിച്ചു. ഈ കരാറിൽ ഫെഡറൽ സർക്കാർ പ്രതിസന്ധിയിലായ ഈ എയർലൈൻസിൽ ഒരു ഓഹരി ഏറ്റെടുക്കുന്നതും ഉൾപ്പെടും എന്ന് ആണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും ലഭിക്കുന്ന സൂചന. കോവിഡ് മഹാമാരിക്ക് ശേഷം തന്നെ സ്പിരിറ്റ് എയർലൈൻസ് ലാഭം നേടുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിടുകയാണ് എന്നാണ് റിപോർട്ടുകൾ.

ഈ കരാർ നടപ്പായാൽ, സാമ്പത്തിക പ്രശ്നങ്ങൾ കാരണം പൂർണ്ണമായും പ്രവർത്തനം നിർത്തേണ്ടി വരുന്ന 25 വർഷത്തിനിടയിലെ ആദ്യ വലിയ അമേരിക്കൻ എയർലൈൻ എന്ന സ്ഥിതിയിൽ നിന്ന് സ്പിരിറ്റ് രക്ഷപ്പെടും. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ജെറ്റ് ഇന്ധനച്ചെലവ് ഏകദേശം ഇരട്ടിയായി,ഇതും പദ്ധതികൾക്ക് വലിയ തിരിച്ചടിയായി.

ഈ കരാർ ബുധനാഴ്ച രാത്രി അല്ലെങ്കിൽ വ്യാഴാഴ്ച പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങളോട് ഉറവിടം പറഞ്ഞു. എയർലൈൻസിന് പുനഃസംഘടന പൂർത്തിയാക്കാൻ അവസരം നൽകുന്നതാണ് ഇതിന്റെ ലക്ഷ്യം.

vachakam
vachakam
vachakam

സ്പിരിറ്റ് അടച്ചുപൂട്ടുകയാണെങ്കിൽ, ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. ലക്ഷക്കണക്കിന് യാത്രക്കാർക്ക് പുതിയ യാത്രാ ക്രമീകരണങ്ങൾ ചെയ്യേണ്ടി വരും. കൂടാതെ, അമേരിക്കയിലെ വിമാന ടിക്കറ്റ് നിരക്കുകൾ ഉയരാനും സാധ്യതയുണ്ട്.

എങ്കിലും, യാത്രക്കാരുടെയും ജീവനക്കാരുടെയും വശത്ത് നിന്ന് നോക്കുമ്പോൾ ഇത് നല്ലതായിരിക്കാമെങ്കിലും, മറ്റു എയർലൈൻ കമ്പനികളിൽ നിന്ന് ശക്തമായ എതിർപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്ധനച്ചെലവ് വർധിച്ചതോടെ എല്ലാ എയർലൈൻസുകളും ബുദ്ധിമുട്ടിലാണ്. തൊഴിൽച്ചെലവിന് ശേഷം ഏറ്റവും വലിയ ചെലവ് ഇന്ധനമാണ്.

മുമ്പ് അമേരിക്കൻ എയർലൈൻസുകൾക്ക് നൽകിയ രക്ഷാപദ്ധതികൾ മുഴുവൻ വ്യവസായത്തെയും ലക്ഷ്യമിട്ടതായിരുന്നു. ഭീകരാക്രമണങ്ങൾക്കും മഹാമാരിക്കും ശേഷം യാത്രക്കാരുടെ ഭയം കാരണം ആയിരുന്നു അവ, ചെലവുകൂടിയതുകൊണ്ടല്ല.

vachakam
vachakam
vachakam

അതേസമയം സ്പിരിറ്റ് എയർലൈൻസ് ഈ കരാറിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. “ഞങ്ങൾ സാധാരണ പോലെ പ്രവർത്തനം തുടരുകയാണ്” എന്നാണ് അവർ പറഞ്ഞത്.

വൈറ്റ് ഹൗസ് ഈ ചർച്ചകൾ സ്ഥിരീകരിച്ചില്ല. എന്നാൽ ബൈഡൻ ഭരണകൂടം ജെറ്റ്‌ബ്ലൂയുമായുള്ള ലയനം തടഞ്ഞതാണ് സ്പിരിറ്റിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് അവർ ആരോപിച്ചത്.

“ട്രംപ് ഭരണകൂടം അമേരിക്കൻ വിമാനയാന വ്യവസായത്തിന്റെ അവസ്ഥ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു,” എന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം സ്പിരിറ്റ് എയർലൈൻസ് അമേരിക്കൻ വിപണിയിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്കുകൾ അവതരിപ്പിച്ച മുന്നണി കമ്പനികളിലൊന്നാണ്. കൈയിലേന്തുന്ന ബാഗുകൾ പോലുള്ള സേവനങ്ങൾക്ക് അധിക നിരക്ക് ഈടാക്കിയെങ്കിലും, മൊത്തത്തിൽ ടിക്കറ്റ് നിരക്കുകൾ കുറയാൻ ഇത് സഹായിച്ചു. ഇതിന്റെ ഫലമായി വലിയ എയർലൈൻസുകളും “ബേസിക് ഇക്കണോമി” ടിക്കറ്റുകൾ അവതരിപ്പിച്ചു.

വിമാന ടിക്കറ്റ് നിരക്കുകൾ സീറ്റുകളുടെ ലഭ്യതയും യാത്രക്കാരുടെ ആവശ്യവും ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്. ഈ വേനൽക്കാലത്ത് സ്പിരിറ്റ് നൽകാനിരുന്ന 2% സീറ്റുകൾ പോലും ഇല്ലാതായാൽ, നിരക്കുകൾ ഉയരും.

ഇപ്പോൾ തന്നെ യാത്ര ആവശ്യകത ഉയർന്നതിനും ഇന്ധനച്ചെലവിന്റെ ആശങ്കയ്ക്കും ഇടയിൽ, ടിക്കറ്റ് നിരക്കുകൾ കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 20% ഉയർന്നിട്ടുണ്ട്.

ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച സി.എൻ.ബി.സി.-ക്ക് നൽകിയ അഭിമുഖത്തിൽ, സർക്കാർ ഓഹരി ഏറ്റെടുക്കുന്നതിനായി സ്പിരിറ്റിന് സാമ്പത്തിക സഹായം നൽകാമെന്ന ആശയം പിന്തുണച്ചു. “സ്പിരിറ്റ് പ്രശ്നത്തിലാണ്. ആരെങ്കിലും അത് വാങ്ങണം. ഇത് 14,000 തൊഴിലുകളെ ബാധിക്കുന്നു. ഫെഡറൽ സർക്കാർ സഹായിക്കണം,” എന്നാണ് അദ്ദേഹം പറഞ്ഞത്.

തുടർന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി, പ്രസിഡന്റ് ഈ വിഷയത്തെ പരിശോധിക്കാൻ നിർദ്ദേശിച്ചതായി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ അമേരിക്കൻ എയർലൈൻ വ്യവസായത്തിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam