ഷിക്കാഗോ: അമേരിക്കയിലുടനീളം ആഫ്രിക്കൻ അമേരിക്കൻ വംശജരുടെ അടിമത്ത മോചനത്തിന്റെ ഓർമ്മ പുതുക്കുന്ന 'ജൂൺടീൻത്' (June 19) ആഘോഷമാക്കുമ്പോൾ, രാജ്യത്തിന് മറ്റൊരു ചരിത്രമുഹൂർത്തം കൂടി. മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പേരിലുള്ള 'ഒബാമ പ്രസിഡൻഷ്യൽ സെന്റർ' ഷിക്കാഗോയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
മൂന്ന് മുൻ പ്രസിഡന്റുമാരും ലോകനേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങുകളോടെയായിരുന്നു ഈ ചരിത്രകേന്ദ്രത്തിന്റെ സമർപ്പണം.ലോകനേതാക്കളും സംഗീത പ്രതിഭകളും ഒത്തുചേർന്ന വേദിചിക്കാഗോയിലെ പ്രശസ്തമായ ജാക്സൺ പാർക്കിലാണ് അത്യാധുനിക സൗകര്യളോടെ ഈ സെന്റർ നിർമ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഔദ്യോഗിക ചടങ്ങിൽ സ്റ്റീവി വണ്ടർ, ജോൺ ലെജൻഡ്, ബ്രൂസ് സ്പ്രിങ്സ്റ്റീൻ, ബോണോ, ക്രിസ്റ്റീന അഗീലീര തുടങ്ങിയ ലോകോത്തര സംഗീതജ്ഞരും സൂപ്പർതാരങ്ങളും തങ്ങളുടെ പ്രകടനങ്ങളുമായി വേദി സജീവമാക്കി.
അമേരിക്കയിൽ കറുത്തവർഗ്ഗക്കാരുടെ സ്വാതന്ത്ര്യദിനമായി കണക്കാക്കപ്പെടുന്ന ദിവസമാണ് ജൂൺ 19 അഥവാ ജൂൺടീൻത്. 1865 ജൂൺ 19നാണ് ടെക്സസിലെ ഗാൽവെസ്റ്റണിലുള്ള അടിമകളാക്കപ്പെട്ട ജനങ്ങൾ തങ്ങൾ സ്വതന്ത്രരായെന്ന വാർത്ത ആദ്യമായി അറിയുന്നത്.
ഈ ചരിത്രപ്രാധാന്യമുള്ള ദിനത്തിൽ തന്നെ അമേരിക്കയുടെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ പ്രസിഡന്റിന്റെ സ്മാരകം ജനങ്ങൾക്കായി തുറന്നുനൽകി എന്നത് ചടങ്ങിന്റെ മാറ്റ് കൂട്ടി.'ഇതൊരു മ്യൂസിയം മാത്രമല്ല, വരുംതലമുറയ്ക്ക് മാറ്റങ്ങൾ സൃഷ്ടിക്കാൻ പ്രചോദനം നൽകുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ്.' ഉദ്ഘാടന വേളയിൽ ബരാക് ഒബാമ പറഞ്ഞു.
രാജ്യമൊട്ടാകെ ജൂൺടീൻത് ലഹരിയിൽഒബാമ സെന്ററിന്റെ ഉദ്ഘാടനത്തോടൊപ്പം അമേരിക്കയിലെ വിവിധ നഗരങ്ങളിൽ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ലൊസാഞ്ചലസിലെ ലെമേർട്ട് പാർക്കിലും ടെക്സസിലെ ഗാൽവെസ്റ്റണിലും ആഫ്രിക്കൻ പരമ്പരാഗത ഡ്രം മേളങ്ങളും പരേഡുകളുമായി ആയിരക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി. അടിമത്തത്തിന്റെ കറുത്ത അധ്യായങ്ങളെ അതിജീവിച്ച ജനതയുടെ അവകാശപ്പോരാട്ടങ്ങളുടെയും സംസ്കാരത്തിന്റെയും പ്രഖ്യാപനമായി മാറി ഈ വർഷത്തെ ജൂൺടീൻത് ആഘോഷങ്ങൾ.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
