ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

FEBRUARY 4, 2026, 7:49 PM

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക്  ജീവപര്യന്തം ശിക്ഷ.റയാൻ വെസ്ലി റൂത്ത് (59) എന്ന പ്രതിയാണ് 2024ൽ  ഫ്ലോറിഡയിലെ സൗത്ത് മേഖലയിൽ ട്രംപ് ഗോൾഫ് കളിക്കുമ്പോൾ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ടത്.

2024 സെപ്റ്റംബർ 23-ന്, വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിൽ നടന്ന സംഭവത്തിൽ, അന്നത്തെ പ്രസിഡൻഷ്യൽ സ്ഥാനാർഥിയായിരുന്ന ട്രംപിനെ കൊല്ലാൻ  റയാൻ  ശ്രമിച്ചതായി ഫെഡറൽ ജൂറി കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥൻ ആയുധം ശ്രദ്ധയിൽപ്പെട്ടതോടെ വെടിയുതിർക്കുകയും, പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു.

നോർത്ത് കരോലൈന സ്വദേശിയായ റൂത്തിനായി ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി, 27 വർഷത്തെ തടവ് മതിയാകുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.

vachakam
vachakam
vachakam

വധശ്രമം, ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിക്കൽ, കൂടാതെ ഒന്നിലധികം ആയുധക്കുറ്റങ്ങൾ എന്നിവയിലാണ് ജൂറി റൂത്തിനെ കുറ്റക്കാരനായി കണ്ടെത്തിയത്. വധശ്രമക്കുറ്റം മാത്രം തന്നെ പരമാവധി ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി.കുറ്റക്കാരനായി വിധിക്കപ്പെട്ടതിന് പിന്നാലെ, റൂത്ത് പേന ഉപയോഗിച്ച് സ്വന്തം കഴുത്തിൽ കുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam