യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള 'ആദ്യ ഘട്ട'ത്തിന് ഇസ്രായേലും ഹമാസും സമ്മതം അറിയിച്ചു:  വെളിപ്പെടുത്തി ട്രംപ് 

OCTOBER 8, 2025, 7:44 PM

വാഷിംഗ്ടണ്‍: യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവച്ച് കുറച്ച് ബന്ദികളെയോ തടവുകാരെയോ മോചിപ്പിക്കാനുള്ള തന്റെ സമാധാന പദ്ധതിയുടെ 'ആദ്യ ഘട്ട'ത്തിന് ഇസ്രായേലും ഹമാസും സമ്മതം അറിയിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഉണ്ടായ ഏറ്റവും വലിയ വഴിത്തിരിവിന്റെ രൂപരേഖകള്‍ പ്രഖ്യാപിച്ചു.

'ഇതിനര്‍ത്ഥം എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കുമെന്നും ശക്തവും സുസ്ഥിരവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യപടിയായി ഇസ്രായേല്‍ അവരുടെ സൈനികരെ അനുയോജ്യമായ രീതിയില്‍ പിന്‍വലിക്കുമെന്നും ആണെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പദ്ധതിയില്‍ എല്ലാ കക്ഷികളെയും ന്യായമായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ദൈവത്തിന്റെ സഹായത്തോടെ ഞങ്ങള്‍ അവരെയെല്ലാം നാട്ടിലേക്ക് കൊണ്ടുവരും' എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഇസ്രായേല്‍ സൈനികരെ പിന്‍വലിക്കുന്നത് ഉറപ്പാക്കുന്നതിനൊപ്പം സഹായം സ്വീകരിക്കുന്നതിനും ബന്ദികളെ കൈമാറുന്നതിനും തടവുകാരെ കൈമാറുന്നതിനും ഈ കരാര്‍ അനുവദിക്കുമെന്ന് ഹമാസും പ്രതികരിച്ചു. 

ജീവിച്ചിരിക്കുന്ന 20 ബന്ദികളെ ഈ വാരാന്ത്യത്തില്‍ മോചിപ്പിക്കാന്‍ ഹമാസ് പദ്ധതിയിടുന്നുവെന്ന് ഈ വിഷയവുമായി പരിചയമുള്ള ആളുകള്‍ അസോസിയേറ്റഡ് പ്രസ്സിനോട് വെളിപ്പെടുത്തി. അതോടെ ഇസ്രായേല്‍ സൈന്യം ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങല്‍ ആരംഭിക്കും. ട്രംപ് ആവശ്യപ്പെട്ടതുപോലെ ഹമാസ് സൈനികവല്‍ക്കരിക്കപ്പെടുമോ, യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിന്റെ അന്തിമ ഭരണം എന്നിവയുള്‍പ്പെടെ സംഘര്‍ഷത്തിന്റെ ഭാവിയെക്കുറിച്ചുള്ള കൂടുതല്‍ വെല്ലുവിളി നിറഞ്ഞ ചോദ്യങ്ങളില്‍ കക്ഷികള്‍ എന്തെങ്കിലും പുരോഗതി കൈവരിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.

എന്നിരുന്നാലും, ജനുവരിയിലും ഫെബ്രുവരിയിലും പാലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്ന ഒരു കരാറിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസമാണ് ഈ കരാര്‍ അടയാളപ്പെടുത്തിയത്. ട്രംപിന്റെ പിന്തുണയുള്ള സമാധാന പദ്ധതിയെ കേന്ദ്രീകരിച്ചുള്ള ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഈജിപ്തില്‍വച്ചാണ് കരാര്‍ ഉറപ്പിച്ചത്. അത് ആത്യന്തികമായി യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കുകയും മേഖലയില്‍ സുസ്ഥിര സമാധാനം കൊണ്ടുവരുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം നടത്തിയിരുന്നു. അതില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. തുടര്‍ന്ന് ഇസ്രായേലിന്റെര സൈനിക നടപടിയില്‍ പതിനായിരക്കണക്കിന് പാലസ്തീനികള്‍ മരണണപ്പെട്ടു. പിന്നീട് തുടര്‍ന്നുണ്ടായ ആക്രമണങ്ങള്‍ ഗാസയെ തകര്‍ക്കുകയും ആഗോള രാഷ്ട്രീയത്തെ തന്നെ തകിടം മറിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam