എപ്രിലിലെ പുനസംഘടനയിൽ പിരിച്ചുവിട്ട 450-ലധികം CDC ജീവനക്കാരെ വീണ്ടും നിയമിച്ചു അമേരിക്കൻ ആരോഗ്യവകുപ്പ്. കുട്ടികളിലെ ലെഡ് വിഷബാധ പ്രതിരോധ പദ്ധതി സംഘം ഉൾപ്പെടെ ഉള്ളവരെ ആണ് പുനർനിയമിച്ചത്. എപ്രിലിൽ നടന്ന വലിയ പുനസംഘടനയുടെ ഭാഗമായി ആയിരുന്നു ഇവർക്ക് ജോലി നഷ്ടപ്പെട്ടത്. ഈ 450-ലധികം ജീവനക്കാരെ വീണ്ടും നിയമിക്കാൻ ആണ് അമേരിക്കൻ ആരോഗ്യ മന്ത്രാലയം (HHS) തീരുമാനിച്ചത്.
Centers for Disease Control and Prevention (CDC) എന്ന ആഭ്യന്തര ആരോഗ്യ ഏജൻസിയിലെ വിവിധ മേഖലകളിൽ ജോലി ചെയ്തവരാണ് വീണ്ടും നിയമിക്കപ്പെട്ടത്. കുട്ടികളിലെ ലെഡ് വിഷബാധ പ്രതിരോധ പദ്ധതി സംഘം, HIV, മറ്റ് വൈറസ് രോഗങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു.
HIV, ഹെപ്പറ്റൈറ്റിസ്, STD, ക്ഷയം എന്നിവയുടെ മുൻകരുതലിന് നേതൃത്വം നൽകുന്ന നാഷണൽ സെന്ററിലും 200-ലധികം ജീവനക്കാരുടെ പിരിച്ചുവിടൽ റദ്ദാക്കി എന്നാണ് ലഭിക്കുന്ന വിവരം. 158 പേർ പരിസ്ഥിതി ആരോഗ്യ കേന്ദ്രത്തിലേക്കും 71 പേർ ഡയറക്ടറേറ്റിലേക്കും 24 പേർ ഗ്ലോബൽ ഹെൽത്ത് സെന്ററിലേക്കും തിരിച്ചെത്തി.
അതേസമയം “പ്രശ്നങ്ങൾ ഒന്നും സംഭവിക്കാതെ, പൊതു ആരോഗ്യ സേവനങ്ങൾ തുടരുമെന്ന് ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം,” എന്നാണ് ഇത് സംബന്ധിച്ചു HHS ഡയറക്ടർ ഓഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ്രൂ നിക്സണിന്റെ പ്രതികരണം.
കുട്ടികളിലെ ലെഡ് വിഷബാധ പ്രതിരോധ പദ്ധതി സംഘത്തെ പിരിച്ചുവിട്ടിരുന്നു. ഈ പിരിച്ചുവിടലിന്റെ ഫലമായി, മിൽവാക്കിയിലെ സർക്കാർ സ്കൂളുകളിലെ പ്രശ്നങ്ങൾക്ക് സഹായിക്കാൻ വന്ന അപേക്ഷ CDC നിരാകരിച്ചിരുന്നു. തുടർന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ആ മുഴുവൻ ലെഡ് വിഷബാധ പ്രതിരോധ പദ്ധതി സംഘവും അതിന്റെ മേൽനോട്ട വിഭാഗമായ Environmental Health Science and Practice Division ഉം തിരിച്ചു വന്നിരിക്കുകയാണ്.
"നിങ്ങൾക്ക് മുമ്പ് RIF നോട്ടീസ് ലഭിച്ചിരുന്നു. ഇപ്പോൾ ആ നോട്ടീസ് റദ്ദാക്കിയിരിക്കുന്നു. നിങ്ങൾ ഇനി പിരിച്ചുവിടലിന് വിധേയരാകില്ല" എന്നാണ് ജീവനക്കാർക്ക് ലഭിച്ച ഇമെയിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്