ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി പ്രഖ്യാപിച്ചു.
വരുമാനമോ, താമസിക്കുന്ന സ്ഥലമോ, ഇമിഗ്രേഷൻ പദവിയോ നോക്കാതെ എല്ലാവർക്കും ഈ സേവനം ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. പദ്ധതിക്കായി ഗവർണർ 73 മില്യൺ ഡോളർ അനുവദിച്ചു.
അടുത്ത വർഷത്തോടെ ഇത് 425 മില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 2,000 കുട്ടികൾക്ക് പ്രവേശനം ലഭിക്കും. അനധികൃതമായി രാജ്യത്ത് എത്തിയവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
നിയമം അനുസരിക്കുന്ന നികുതിദായകരുടെ പണം ഉപയോഗിച്ച് അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്നത് സാമ്പത്തിക കെടുകാര്യസ്ഥതയാണെന്ന് വിമർശകർ ആരോപിക്കുന്നു. കൂടാതെ, കുട്ടികളെ ചെറുപ്പത്തിലേ സർക്കാർ സംവിധാനങ്ങൾക്ക് കീഴിലാക്കുന്നത് 'കളക്റ്റിവിസം' എന്ന കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ ഭാഗമാണെന്നും ആക്ഷേപമുണ്ട്.
സാധാരണക്കാരായ അമേരിക്കൻ പൗരന്മാർക്ക് സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുന്നതാണ് ഡെമോക്രാറ്റുകളുടെ ഈ തീരുമാനമെന്ന് സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
