വാഷിങ്ടൺ ഡി.സി: അമേരിക്കയിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് എച്ച്-1ബി വിസ അപേക്ഷക് $100,000 ഫീസ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടത്തിനെതിരെ കേസ് നൽകി.
ഒക്ടോബർ 17ന് വാഷിങ്ടണിലുള്ള ജില്ലാ കോടതിയിൽ നൽകിയ പരാതിയിൽ ഈ ഫീസ് അമേരിക്കൻ കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്നും, പ്രത്യേക കഴിവുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ തടസ്സമാകും എന്നും ചേംബർ അറിയിച്ചു.
സെപ്തംബർ 19ന് ട്രംപ് ഒപ്പുവെച്ച ഉത്തരവ് 'തെറ്റായ നയവും നിയമവിരുദ്ധവുമാണ്' എന്നും ഇത് അമേരിക്കയുടെ സാമ്പത്തിക എതിരാളികൾക്ക് ഗുണകരമാകുമെന്നും അവർ പറഞ്ഞു.
യുഎസ് ചേംബർ ഓഫ് കോമേഴ്‌സിന്റെ വൈസ് പ്രസിഡന്റ് നീല്ബ്രാഡ്‌ലി, ഈ ഫീസ് അമേരിക്കൻ തൊഴിലാളികൾക്കുള്ള അവസരങ്ങൾ കുറയ്ക്കുമെന്നും, യുഎസ് സാമ്പത്തികരംഗത്തിന് കൂടുതൽ തൊഴിലാളികൾ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.
ഇത് ട്രംപ് ഭരണകൂടത്തിന്റെ പുതിയ എച്ച്-1ബി നയങ്ങൾക്ക് എതിരായ രണ്ടാമത്തെ വലിയ കേസ് ആണ്. അതിന് മുമ്പ് വിദ്യാഭ്യാസ, മതസംഘടനകൾ അടങ്ങിയ ഒരു കൂട്ടായ്മ ഒക്ടോബർ 3ന് വിവാദ ഉത്തരവിനെതിരെ കേസ് നൽകിയിരുന്നു.
2024ൽ നൽകിയ എച്ച്-1ബി വിസകളിൽ 70% ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കായിരുന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഓപ്പറേഷൻ എപ്പിക് ഫ്യൂറി; ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ കണക്കുകൾ പെൻ്റഗൺ
അപ്പോളോ 13 റെക്കോർഡ് തകർത്തു; ചരിത്രമെഴുതി നാസയുടെ ആർട്ടെമിസ് 2 ചന്ദ്രദൗത്യം ഭൂമിയിൽ
ലോകാവസാനത്തിന്റെ വിമാനം പറന്നുയർന്നു; ആണവ യുദ്ധത്തിന്റെ കമാൻഡ് സെന്ററിന് മുകളിൽ ട്രംപിന്റെ 'ഡൂംസ്ഡേ
ഇറാൻ വലിയ വില നൽകേണ്ടി വരും; വെടിനിർത്തൽ കരാർ തള്ളിയതിന് പിന്നാലെ കടുത്ത