യുഎസ് പിടിച്ചെടുത്ത രണ്ട് വെനിസ്വേല എണ്ണ ടാങ്കറുകള്‍ പ്യൂര്‍ട്ടോ റിക്കോയ്ക്ക് സമീപം വീണ്ടും പ്രത്യക്ഷപ്പെട്ടു

JANUARY 21, 2026, 9:20 PM

പ്യൂര്‍ട്ടോ റിക്കോ/ഹ്യൂസ്റ്റണ്‍:  ഈ മാസം യുഎസ് പിടിച്ചെടുത്ത രണ്ട് എണ്ണ ടാങ്കറുകള്‍ ബുധനാഴ്ച പ്യൂര്‍ട്ടോ റിക്കോയ്ക്ക് സമീപം വീണ്ടും പ്രത്യക്ഷപ്പെട്ടതായി റോയിട്ടേഴ്സും ടാങ്കര്‍ട്രാക്കേഴ്സ്.കോം ഡാറ്റയും വെളിപ്പെടുത്തി. അവ പിടിച്ചെടുത്തതിന് ശേഷം ആദ്യമായാണ് വീണ്ടും കാണപ്പെട്ടത്.  

ജനുവരി 7 ന് വെനിസ്വേലന്‍ എണ്ണയുമായി യുഎസ് പിടിച്ചെടുത്ത സൂപ്പര്‍ ടാങ്കര്‍ എം സോഫിയ, മുമ്പ് വെനിസ്വേലന്‍ എണ്ണ വഹിച്ചുകൊണ്ടിരുന്ന വെറോണിക്ക എന്നറിയപ്പെട്ടിരുന്നതും കഴിഞ്ഞ ആഴ്ച ശൂന്യമായി കൊണ്ടുപോയതുമായ ചെറിയ ടാങ്കര്‍ ഗലീലിയോ എന്നിവയാണ് പ്രത്യക്ഷപ്പെട്ട കപ്പലുകള്‍. സമീപ ആഴ്ചകളില്‍ യുഎസ് സൈന്യവും കോസ്റ്റ് ഗാര്‍ഡും പിടിച്ചെടുത്ത വെനിസ്വേലന്‍ എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട ഏഴ് കപ്പലുകളില്‍ എം സോഫിയയും ഗലീലിയോയും ഉള്‍പ്പെടുന്നു. കൂടുതലും കരീബിയന്‍ കടലില്‍ നിന്നാണ് പിടിച്ചെടുത്തത്.

അതേസമയം പിടിച്ചെടുത്ത കപ്പലുകളുടെ ലക്ഷ്യസ്ഥാനങ്ങളോ പദ്ധതികളോ യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. വൈറ്റ് ഹൗസിലേക്ക് അന്വേഷണങ്ങള്‍ നടത്താന്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ് വിസമ്മതിച്ചു. മാത്രമല്ല അഭിപ്രായത്തിനായുള്ള അഭ്യര്‍ത്ഥനയോട് വൈറ്റ് ഹൗസ് ഉടന്‍ പ്രതികരിച്ചില്ല. കപ്പലുകളുടെ ജിയോലൊക്കേറ്റിംഗ് ബീക്കണുകള്‍ ഓണാക്കിയിട്ടില്ലാത്തതിനാല്‍, ബുധനാഴ്ച Tankertrackers.com  ന്റെ സ്ഥിരീകരണം വരെ എം സോഫിയയുടെയും ഗലീലിയോയുടെയും സ്ഥലങ്ങള്‍ അജ്ഞാതമായിരുന്നു.

കപ്പലുകള്‍ പ്യൂര്‍ട്ടോ റിക്കോയില്‍ തന്നെ തുടരും അല്ലെങ്കില്‍ മറ്റൊരു യുഎസ് തുറമുഖത്തേക്ക് മാറ്റിയേക്കാം എന്നാണ് നിഗമനം. പിടിച്ചെടുത്ത മറ്റ് അഞ്ച് ടാങ്കറുകള്‍ യുഎസ് ഗള്‍ഫ് തീരത്തിന് സമീപവും വെനിസ്വേലന്‍ ജലാശയങ്ങളിലും സ്‌കോട്ട്‌ലന്‍ഡിന് അടുത്തുമാണെന്ന് ഷിപ്പിംഗ് ഡാറ്റ കാണിക്കുന്നു. ജനുവരി 3 ന് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയത് ഉള്‍പ്പെടെയുള്ള യുഎസ് ഇടപെടല്‍ മയക്കുമരുന്ന് കടത്ത് തടയുക എന്ന ലക്ഷ്യത്തോടെയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

വെനിസ്വേല സര്‍ക്കാരിനെ നയിക്കാനും പ്രധാന യുഎസ് എണ്ണ കമ്പനികളെ കൊണ്ടുവന്ന് രാജ്യത്തിന്റെ തകര്‍ന്ന എണ്ണ മേഖലയെ പുനരുജ്ജീവിപ്പിക്കാനുമാണ് യു.എസ് ഉദ്ദേശിക്കുന്നത്. ഡിസംബറില്‍ കയറ്റുമതി ഏതാണ്ട് സ്തംഭിപ്പിച്ച വെനിസ്വേലന്‍ എണ്ണ കയറ്റുമതി ചെയ്യുന്നത് തടയാന്‍ ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ജനുവരിയില്‍ യുഎസ് മേല്‍നോട്ടത്തില്‍ കയറ്റുമതി ത്വരിതഗതിയിലായി. പക്ഷേ ദശലക്ഷക്കണക്കിന് ബാരലുകള്‍ കരയിലും ഫ്‌ലോട്ടിംഗ് സംഭരണിയിലും ഇപ്പോഴും തുടരുകയാണ്.

വെനിസ്വേലന്‍ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട ഡസന്‍ കണക്കിന് ടാങ്കറുകള്‍ പിടിച്ചെടുക്കാന്‍ യുഎസ് സര്‍ക്കാര്‍ കോടതി വാറണ്ടുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിരുന്നു. ഈ ആഴ്ച സഗിറ്റ എന്ന കപ്പല്‍ തടഞ്ഞിരുന്നു. പാശ്ചാത്യ ഉപരോധങ്ങള്‍ അല്ലെങ്കില്‍ ഷാഡോ ഫ്‌ലീറ്റിന്റെ ഭാഗമായ മിക്ക ടാങ്കറുകള്‍ക്കൊപ്പം, വെനിസ്വേലയുമായി ബന്ധപ്പെട്ട ടാങ്കറുകളില്‍ പലതും 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചവയാണ്. കൂടാതെ സുരക്ഷാ സര്‍ട്ടിഫിക്കേഷനും മതിയായ ഇന്‍ഷുറന്‍സും ഇല്ലാത്തതിനാല്‍ അവ ഷിപ്പിംഗിന് അപകടമുണ്ടാക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.

അതായത് അവയ്ക്ക് കൂട്ടിയിടിയോ എണ്ണ ചോര്‍ച്ചയോ ഉണ്ടായാല്‍, ഇന്‍ഷുറന്‍സ് ക്ലെയിമുകളോ ബാധ്യതയോ സ്ഥാപിക്കുന്നത് വളരെ ബുദ്ധിമുട്ടാണ് എന്ന് ഷിപ്പിംഗ്, ഇന്‍ഷുറന്‍സ് വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു. 15 വര്‍ഷത്തെ വ്യവസായ നിലവാരം കവിയുന്ന ഈ ടാങ്കറുകളുടെ പഴക്കം, പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള ആശങ്കയും ഉയര്‍ത്തുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam