വാഷിംഗ്ടൺ: 2028ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തുറ്റ മുഖമായി അലക്സാണ്ട്രിയ ഒകാസിയോകോർട്ടസ് ഉയർന്നുവരുന്നു. കഴിഞ്ഞ ദിവസം ഷിക്കാഗോയിൽ നടന്ന ഒരു പരിപാടിയിൽ, വൈറ്റ് ഹൗസ് മോഹങ്ങളെക്കുറിച്ചുള്ള ഡേവിഡ് ആക്സൽറോഡിന്റെ ചോദ്യത്തിന് അവർ നൽകിയ മറുപടിയാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.
തന്റെ രാഷ്ട്രീയ അഭിലാഷം കേവലം ഒരു പദവിയോ സീറ്റോ അല്ലെന്നും, മറിച്ച് രാജ്യത്തെ മാറ്റിയെടുക്കുക എന്നതാണെന്നും ഒകാസിയോ വ്യക്തമാക്കി. 'പ്രസിഡന്റുമാർ വരും പോകും, പക്ഷേ ആരോഗ്യപരിരക്ഷ പോലുള്ള നയങ്ങൾ ശാശ്വതമാണ്,' അവർ പറഞ്ഞു.
സർവ്വേകൾ പ്രകാരം 18 -34 പ്രായപരിധിയിലുള്ള വോട്ടർമാർക്കിടയിൽ കമല ഹാരിസിനേക്കാളും ഗാവിൻ ന്യൂസമിനേക്കാളും ജനപ്രീതി ഒകാസിയോകോർട്ടസിനാണ്.
ഒകാസിയോകോർട്ടസിനെ ഒരു തീവ്ര ഇടതുപക്ഷ നേതാവായി കാണുന്നവർ പാർട്ടിക്കുള്ളിലുണ്ടെങ്കിലും, മികച്ച ആശയവിനിമയ ശേഷിയുള്ള നേതാവായി പലരും അവരെ അംഗീകരിക്കുന്നു. 20% ഉറച്ച വോട്ടർമാരുടെ പിന്തുണയോടെ അവർക്ക് ഒരു ദേശീയ പ്രചാരണം തുടങ്ങാൻ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
നിലവിൽ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസാണ് സർവ്വേകളിൽ മുന്നിലെങ്കിലും, ഒകാസിയോയുടെ നിലപാടുകൾ 2028ലെ മത്സരത്തെ കൂടുതൽ ആവേശകരമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
