മുംബൈ: മഹാരാഷ്ട്രയില്‍ വഞ്ചിത് ബഹുജന്‍ അഘാഡി (വി.ബി.എ) അ ധ്യക്ഷന്‍ പ്രകാശ് അംബേദ്കറെ അനുനയിപ്പിക്കാന്‍ മഹാവികാസ് അഘാഡി (എം.വി.എ). ആറ് സീറ്റാണ് പ്രകാശ് ഒടുവില്‍ ആവശ്യപ്പെട്ടത്. നാല് സീറ്റ് നല്‍കാമെന്ന എം.വി.എ നിലപാട് പ്രകാശ് തള്ളുകയായിരുന്നു.
ഇന്നലെ അന്തിമ നിലപാട് അറിയിച്ചില്ലെങ്കില്‍ വി.ബി.എ ഒറ്റക്ക് മത്സരിക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നല്‍കിയിരുന്നു. ഇതോടെയാണ് അഞ്ച് സീറ്റുകള്‍ നല്‍കാന്‍ എം.വി.എ തയാറായത്. എം.വി.എയുടെ അന്തിമ നിലപാടിന് ബുധനാഴ്ചവരെ കാത്തിരിക്കുമെന്ന് പ്രകാശ് അറിയിച്ചു. അകോല ഒഴികെ എം.വി.എ നല്‍കിയ സീറ്റുകളില്‍ വിജയ സാധ്യതയില്ലെന്ന് പ്രകാശ് ആരോപിച്ചു. അകോല പ്രകാശിനായി മാറ്റിവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്ന 1998 ലും 1999 ലും മാത്രമാണ് അകോലയില്‍ പ്രകാശ് ജയിച്ചത്. സഖ്യം വിട്ടശേഷവും പ്രകാശ് അകോലയില്‍ മത്സരിച്ചു. 2009 ലും 2019 ലും രണ്ടാം സ്ഥാനത്തായിരുന്നു. വി.ബി.എക്ക് ഒറ്റക്ക് മത്സരിച്ച് ജയിക്കാനാകില്ലെങ്കിലും കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ സാധിക്കും. 2019 ല്‍ 10 ലോക്‌സഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടത് വി.ബി.എ വോട്ട് ഭിന്നിപ്പിച്ചതിനാലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്