വാഷിംഗ്‌ടൺ : താരിഫ് നയത്തിനെതിരായ കോടതി ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് താത്കാലിക ആശ്വാസം.
യുഎസ് ഫെഡറൽ വ്യാപാര കോടതിയുടെ ഉത്തരവ് അപ്പീൽ കോടതി സ്റ്റേ ചെയ്തു. മാൻഹട്ടണിലെ അന്താരാഷ്ട്ര വ്യാപാരത്തിനുവേണ്ടിയുള്ള യുഎസ് കോടതിയിലെ മൂന്നംഗബെഞ്ചിന്റെ ഉത്തരവാണ് അപ്പീൽ കോടതി മരവിപ്പിച്ചത്.
രാജ്യങ്ങൾക്കു ചുമത്തിയ അധികത്തീരുവകൾ പത്തുദിവസത്തിനകം റദ്ദാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ജൂൺ 9ന് കേസ് വീണ്ടും പരിഗണിക്കും. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ അധിക താരിഫുകൾ റദ്ദാക്കാനോ മരവിപ്പിക്കാനോ ട്രംപ് ഭരണകൂടത്തോട് അന്താരാഷ്ട്ര വ്യാപാര കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.
ഏപ്രിൽ 2 ന് എല്ലാ രാജ്യങ്ങളുടെയും ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന താരിഫ്, ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിച്ച 30 ശതമാനം ഇറക്കുമതി തീരുവ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം താരിഫ് എന്നിവ റദ്ദാക്കാൻ കോടതി ഉത്തരവിട്ടു. രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നും ട്രംപിന്റെ നടപടി അധികാര ദുർവിനിയോഗമാണെന്നും മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
എന്നാൽ വ്യാപാരകോടതി ഉത്തരവ് അംഗീകരിക്കില്ലെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഉത്തരവിൽ അപ്പീൽ പോകുമെന്നും, താരിഫ് നയങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഉറപ്പാക്കാൻ മറ്റ് പ്രസിഡൻഷ്യൽ അധികാരങ്ങൾ ഉപയോഗിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ പക്ഷം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്