വാഷിംഗ്ടൺ: അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്തുനിന്ന് നീക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ഇന്ന് (വ്യാഴം) ട്രംപ് അറിയിച്ചു. ട്രംപിന്റെ വിശ്വസ്തയായിരുന്ന ബോണ്ടി, തന്റെ പ്രധാന മുൻഗണനകൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിലുള്ള അതൃപ്തിയാണ് പുറത്താക്കലിന് പിന്നിലെന്നാണ് സൂചന.
ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിനെ ആക്ടിംഗ് അറ്റോർണി ജനറലായി ട്രംപ് നിയമിച്ചു.
ട്രംപിന്റെ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ കേസെടുക്കുന്നതിലും മറ്റ് നിയമപരമായ നീക്കങ്ങളിലും പാം ബോണ്ടിക്ക് വേണ്ടത്ര വിജയിക്കാൻ കഴിഞ്ഞില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ആഴ്ച ബോണ്ടിയും ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ വെച്ച് രൂക്ഷമായ തർക്കം നടന്നതായും റിപ്പോർട്ടുകളുണ്ട്.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്ത രീതിയിൽ ട്രംപിന്റെ അനുയായികൾക്കിടയിൽ വലിയ പ്രതഷേധമുണ്ടായിരുന്നു. രേഖകൾ പുറത്തുവിട്ടതിൽ വന്ന പിഴവുകൾ ഭരണകൂടത്തിന് നാണക്കേടുണ്ടാക്കിയതായി വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ മാസം ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനെ പുറത്താക്കിയതിന് പിന്നാലെ ട്രംപ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ പ്രമുഖ വ്യക്തിയാണ് പാം ബോണ്ടി. വരും ദിവസങ്ങളിൽ ബോണ്ടി സ്വകാര്യ മേഖലയലേക്ക് മാറുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
