തിരുവനന്തപുരം: യുഡിഎഫ് സർക്കാർ പുറത്തിറക്കിയത് കേന്ദ്രത്തെ വെള്ള പൂശുന്ന ധവളപത്രമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ നികുതി വരുമാനം വേണ്ടത്ര വർധിച്ചില്ല.
ഇത് കണക്കുകൾ വെച്ചാണ് സമർഥിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ കേന്ദ്ര വിഹിതം 25% ആയി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് 50% കേന്ദ്ര വിഹിതമുണ്ട്. പക്ഷേ നയപ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഒരു വരിപോലുമില്ല. കേന്ദ്രത്തിനെതിരെ സമരം നടത്താണ യുഡിഎഫ് തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെടുന്നു.
സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ യുഡിഎഫ് സർക്കാർ എന്ത് ചെയ്തുവെന്നും സംസ്ഥാന സർക്കാരിന്റെ നികുതിയിൽ ഇളവ് വരുത്തിയോ എന്നും തോമസ് ഐസക്ക് ചോദിച്ചു. 100 രൂപയിൽ നിന്ന് പെട്രോൾ വില 115 ആയി ഉയർന്നു. അത് 120 രൂപ ആകാൻ പോവുകയാണ്. ആ വകയിൽ 2000 കോടി രൂപയെങ്കിലും സർക്കാരിന് നികുതി കൂടുതൽ കിട്ടും. അതിന്റെ ഒരു ഭാഗം ജനങ്ങൾക്ക് ഇളവ് നൽകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
നികുതിയിൽ ഇളവ് വേണമെന്ന ആവശ്യം മുന്നോട്ട് വെക്കുമ്പോൾ, ആ മണ്ടത്തരം ഞങ്ങളെ കൊണ്ട് ചെയ്യിക്കേണ്ടെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എൽഡിഎഫ് സർക്കാർ ഭരിച്ച അന്നും യുഡിഎഫ് സർക്കാർ ഭരിക്കുന്ന ഇന്നും തമ്മിൽ വലിയ കാല വ്യത്യാസങ്ങളില്ലെന്ന് മുഖ്യമന്ത്രി ഓർക്കണം. ജനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകുന്നത് മണ്ടത്തരമല്ല.
സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് ധവളപത്രം പറയുന്നത്. അതിനോട് യോജിക്കുന്നു. പക്ഷേ എന്താണ് ശരിയായ പ്രശ്നമെന്ന് പറയുന്നില്ല. എന്നുമാത്രമല്ല കേന്ദ്രസർക്കാരിനെ വെള്ളപൂശുകയും ചെയ്യുന്നു. കേന്ദ്ര വിരുദ്ധ സമരത്തിന് യുഡിഎഫ് സർക്കാർ തയ്യാറുണ്ടോ എന്ന് തോമസ് ഐസക്ക് ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
