ടെഹ്റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത കൗമാരക്കാരിയെ ഇറാനിയൻ സുരക്ഷാ സേനയിലെ മൂന്ന് അംഗങ്ങൾ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ട്.
ഇറാൻ്റെ സുരക്ഷാ സേനയിൽ നിന്ന് ചോർന്ന രേഖകളിലെ വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 22 കാരിയായ മഹ്സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനിൽ നടന്ന ഭരണ വിരുദ്ധ പ്രതിഷേധത്തിനിടെ കാണാതായ 16 കാരിയായ നിക ഷക്കാരാമിയെ ആണ് 2022 ൽ ഇറാനിയൻ സുരക്ഷാ സേന കൊലപ്പെടുത്തിയത്.
കാണാതായി ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് നിക്കയുടെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തിയത്. നിക്കയാണോ എന്ന് തിരിച്ചറിയാൻ ഏതാനും നിമിഷങ്ങൾ മാത്രമാണ് ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് അനുവദിച്ചത്. നിക്കയുടെ ശരീരത്തിൽ മർദിച്ചതിൻ്റെ പാടുകളുണ്ടെന്ന് നിക്കയുടെ അമ്മ നസ്രീൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ ആരോപിച്ചിരുന്നു.
പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് സർക്കാർ വാദം. കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് നിക്ക മരിച്ചതെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും പോലീസ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
എന്നാൽ അതീവരഹസ്യമെന്ന് രേഖപ്പെടുത്തിയ രേഖകൾ പുറത്തുവന്നതോടെയാണ് നിക്കയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തായത്. പെൺകുട്ടിയെ കൊലപ്പെടുത്തിയവരുടെയും സത്യം മറച്ച് വെക്കാൻ ശ്രമം നടത്തിയ മുതിർന്ന കമാന്റർമാരുടെയും പേരുവിവരങ്ങളും റിപ്പോർട്ടിൽ ഉണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്