കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവതിയെ കാറ് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം മനപ്പൂര്‍വമല്ലെന്ന് പ്രതി അജ്മല്‍.
എംഡിഎംഎ ഉപയോഗിക്കാറില്ലെന്നും ശ്രീക്കുട്ടിയുടെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും വാഹനത്തിന് അടിയില്‍ ആളുണ്ടായത് അറിഞ്ഞില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ വാഹനം നിര്‍ത്തിയേനെയെന്നും അജ്മല്‍ പ്രതികരിച്ചു.
'ഞാന്‍ സ്വയം കീഴടങ്ങിയതാണ്. എനിക്ക് രക്ഷപ്പെടാന്‍ ഒരുപാട് മാര്‍ഗമുണ്ടായിരുന്നു. രക്ഷപ്പെട്ടില്ല. വൈകിട്ടാണ് ഒരാള്‍ മരിച്ചെന്ന് അറിയുന്നത്.
വണ്ടി ഇടിച്ചപ്പോള്‍ ഒരാള്‍ കഴുത്തില്‍ കയറിപ്പിടിച്ചപ്പോഴാണ് ഞാന്‍ വണ്ടിയെടുത്ത് പോയത്. വണ്ടിയുടെ അടിയില്‍ ആളുണ്ടെന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നിര്‍ത്തിയേനെ.
എന്നെ മര്‍ദിക്കാനാണ് ശ്രമിച്ചത്. പുറകെ വന്ന് എന്നെ മര്‍ദിച്ചു. അബദ്ധം പറ്റിയതാണ്. മനപ്പൂര്‍വം ചെയ്തതല്ല,' അജ്മല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്