കൊല്ലം: മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. ഇരവിപുരം സ്വദേശി അരുണ്‍കുമാര്‍ (19) ആണ് മരിച്ചത്. ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി.
വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. മകളെ ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് അരുണ്‍കുമാറുമായി പ്രസാദ് ഫോണിലൂടെ വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇത് ചോദ്യം ചെയ്യാന്‍ അരുണ്‍കുമാര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരവിപുരം ഇരട്ടക്കടവിലെത്തി. അവിടെവച്ച് പ്രസാദും അരുണ്‍കുമാറും തമ്മില്‍ തര്‍ക്കമുണ്ടായി.
അരുണ്‍കുമാര്‍ പെണ്‍കുട്ടി താമസിക്കുന്ന കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലേക്ക് എത്തി. ഇരുവരും സംസാരിച്ച് നില്‍ക്കുന്നതിനിടെ പ്രസാദും ഇവിടെയെത്തി. ഇവിടെവെച്ച് വീണ്ടും സംഘര്‍ഷമുണ്ടാകുകയായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രസാദ് അരുണ്‍കുമാറിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.
സുഹൃത്താണ് അരുണ്‍കുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എട്ടുമണിയോടെ മരിക്കുകയായിരുന്നു. പിന്നാലെ പ്രസാദ് പൊലീസില്‍ കീഴടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്