2 മാസത്തിലേറെയായി  മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച നിലയിൽ 

JUNE 23, 2025, 9:20 PM

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി  മോർച്ചറിയിൽ 2 മാസത്തിലേറെയായി സൂക്ഷിച്ച മൃതദേഹം ജീർണിച്ച നിലയിൽ. ഏപ്രിൽ 29 ന്  ആശുപത്രിയിൽ ചികിത്സയിലിരിക്കെ, മരിച്ച കൊട്ടാരക്കര സ്വദേശി സത്യൻ (50) ന്റെ മൃതദേഹമാണ് ജീർണിച്ചനിലയിൽ ബന്ധുക്കൾക്ക് കഴിഞ്ഞ ദിവസം കൈമാറിയത്. 

മോർച്ചറി ജീവനക്കാർ നൽകിയ പ്ലാസ്റ്റിക് കവറിലാണ് മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയത്. സംഭവത്തിൽ കൊട്ടിയം വാർഡ് അംഗം സാജൻ ആശുപത്രി സൂപ്രണ്ടിന്  പരാതി നൽകി.  

 കൊട്ടാരക്കര ബസ് സ്റ്റാൻഡിന് സമീപം കഴിഞ്ഞ ഏപ്രിലിൽ അവശനിലയിൽ കണ്ടെത്തിയ ആളാണ് സത്യൻ. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. തുടർന്ന് നില മോശമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.  

vachakam
vachakam
vachakam

ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ 29ന് മരിച്ചു. ബന്ധുക്കളുമായി അകന്ന് കഴിഞ്ഞിരുന്ന സത്യന് ഒപ്പം കൂട്ടിരിപ്പുകാർ ഇല്ലായിരുന്നു. മൃതദേഹം ഏറ്റെടുക്കാൻ  ആളില്ലാത്തതിനാൽ മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രി അധികൃതർ കൊട്ടാരക്കര പൊലീസിനെയും വിവരം അറിയിച്ചു.  

2 മാസം നീണ്ട പൊലീസ് അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്തിയത്. ഇവർ 22ന് ആശുപത്രി മോർച്ചറിയിൽ  എത്തി. തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം ജീർണിച്ചതായി കണ്ടെത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam