തുരങ്ക പദ്ധതികൾക്കായി 10 വർഷത്തിനുള്ളിൽ 2.5 ലക്ഷം മുതൽ 3 ലക്ഷം കോടി രൂപ വരെ ചെലവഴിക്കും: നിതിൻ ഗഡ്കരി

JUNE 23, 2025, 11:27 PM

പൂനെ: അടുത്ത 10 വർഷത്തിനുള്ളിൽ 2.5 മുതൽ 3 ലക്ഷം കോടി രൂപ വരെ ചെലവ് വരുന്ന തുരങ്കങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. എംഐടിവേൾഡ് പീസ് യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്റെ കമ്മിറ്റി ഓൺ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (ഐടിഎസിഇടി) യുമായി സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

'ഇന്ത്യ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒരു സുവർണ്ണ കാലഘട്ടത്തിലേക്ക് കടക്കുകയാണ്, കണ്ര്രകിവിറ്റി, സുരക്ഷ, സുസ്ഥിരത എന്നിവയിൽ തുരങ്കങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ, 2.5 മുതൽ 3 ലക്ഷം കോടി രൂപ വരെയുള്ള തുരങ്ക പദ്ധതികൾ നിർമ്മിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഇത് യാഥാർത്ഥ്യമാക്കുന്നതിന്, ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമ്മാണ ചെലവ് കുറയ്ക്കണം.

അതായത് പുതിയ സാങ്കേതികവിദ്യകളും സിഎൻജി, എതനോൾ, ഹൈഡ്രജൻ, ഡീസലിന് പകരം വൈദ്യുത ബദലുകൾ തുടങ്ങിയ സുസ്ഥിര ഇന്ധനങ്ങളും ഉപയോഗിക്കുക. പഴയ ടണലിംഗ് മെഷീനുകൾ പുതുക്കുകയും, ഓസ്ട്രിയ, നോർവേ, സ്‌പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഉപയോഗിച്ചവ ഇറക്കുമതി ചെയ്യുകയും, ഒടുവിൽ സ്വന്തമായി നിർമ്മിക്കുകയും വേണം,' ഗഡ്കരി പറഞ്ഞു.

vachakam
vachakam
vachakam

''ഇന്ത്യയുടെ ഭൂമിശാസ്ത്രം പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ ഗവേഷണവും പരിശീലനവും അത്യാവശ്യമാണ്. വ്യവസായ വിദഗ്ധരും പരിചയസമ്പന്നരായ എഞ്ചിനീയർമാരും ഫാക്കൽറ്റിക്കൊപ്പം വിദ്യാർത്ഥികളെയും നയിക്കണം. ഉപകരണങ്ങളും പരിശീലനവും നൽകാൻ  മന്ത്രാലയം തയ്യാറാണ്. നവീകരണം, ഗവേഷണം, പ്രതിബദ്ധത എന്നിവ ഉപയോഗിച്ച്, തുരങ്ക നിർമ്മാണ സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യ വികസനത്തിലും നമുക്ക് ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ കഴിയും'' അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ, യൂറോപ്പ്, യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ആഗോള വിദഗ്ദ്ധർ  പരിപാടിയിൽ  പങ്കെടുക്കുന്നുണ്ട്. ഇന്റർനാഷണൽ ടണലിംഗ് അസോസിയേഷൻ മുൻ പ്രസിഡന്റ് ആർനോൾഡ് ഡിക്‌സിനെ പോലുള്ള  ഈ മേഖലയിലെ പ്രമുഖ വിദഗ്ധരും നയിച്ച സാങ്കേതിക സെഷനുകൾ, മുഖ്യ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ എന്നിവ വർക്ക്‌ഷോപ്പിൽ ഉണ്ടായിരുന്നു.

എംഐടിഡബ്ല്യുപിയുവിൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് കൺസ്ട്രക്ഷൻ സെന്റർ ഓഫ് എക്‌സലൻസിന്റെ ഉദ്ഘാടനമായിരുന്നു പരിപാടിയുടെ ഒരു പ്രധാന ആകർഷണം. എംഐ ടിഡബ്‌ള്യൂപിയു സ്ഥാപകനായ ഡോ. വിശ്വനാഥ് കരാഡ്, എംഐടിഡബ്ല്യുപിയുവിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. രാഹുൽ കരാഡ്  എന്നിവരും ചടങ്ങിൽ സംസാരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam