കൊളറാഡോ: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കൊളറാഡോയിൽ കാർ റോഡിൽ നിന്ന് നിയന്ത്രണം വിട്ട് കുത്തനെയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ച് കൗമാരക്കാർ ദാരുണമായി കൊല്ലപ്പെട്ടു. വാരാന്ത്യത്തിൽ ഗ്രാൻഡ് ജങ്ഷൻ പ്രദേശത്താണ് ഓഗസ്ര് 8 ശനിയാഴ്ച ഈ വലിയ അപകടമുണ്ടായത്.
മേസ കൗണ്ടി കൊറോണർ ഓഫീസിന്റെയും പ്രാദേശിക പൊലീസിന്റെയും വിവരങ്ങൾ പ്രകാരം, ഓഗസ്റ്റ് 8ന്റെ രാത്രിയിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. ഗ്രാൻഡ് ജങ്ഷനിലെ റെസിഡൻഷ്യൽ ഏരിയയിലൂടെ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഓഗസ്റ്റ് 9ന് രാവിലെ 7:45ഓടെയാണ് ഒരു വാഹനം മലയിടുക്കിലേക്ക് മറിഞ്ഞതായി പൊലീസിന് വിവരം ലഭിക്കുന്നത്.
തുടർന്ന് രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തിയെങ്കിലും കാറിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. മരിച്ചവരെല്ലാം ഗ്രാൻഡ് ജങ്ഷൻ സ്വദേശികളായ 17 വയസ്സുള്ള ആൺകുട്ടിക്കാണെന്ന് ഓഗസ്റ്റ് 10ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കൊറോണർ ഓഫീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവരുടെ പേരുകൾ നയപരമായ കാരണങ്ങളാൽ പുറത്തുവിടുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
വാഹനം തെക്കോട്ട് സഞ്ചരിക്കുന്നതിനിടെ റോഡിൽ നിന്ന് വ്യതിചലിച്ച് കുത്തനെയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമിതവേഗതയാണോ അപകടകാരണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.
കാറിലുണ്ടായിരുന്ന ഡ്രൈവറും മുൻ സീറ്റിലിരുന്ന യാത്രികനും ഉൾപ്പെടെ മൂന്ന് പേർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്നും, സീറ്റ് ബെൽറ്റ് ധരിക്കാത്ത മറ്റ് രണ്ട് പേർ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുപോയതായും കൊറോണർ ഓഫീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്.
ഗ്രാൻഡ് ജങ്ഷൻ പോലീസ് ഡിപ്പാർട്ട്‌മെന്റ്, ഫയർ ഡിപ്പാർട്ട്‌മെന്റ്, മേസ കൗണ്ടി സെർച്ച് ആൻഡ് റെസ്‌ക്യൂ, കൊറോണർ ഓഫീസ് എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഈ ദാരുണ സംഭവം കുടുംബങ്ങളെയും സമൂഹത്തെയും വലിയ തോതിൽ ബാധിക്കുമെന്നും, സഹായം ആവശ്യമുള്ളവർ വിശ്വസ്തരായ വ്യക്തികളെയോ ജി.ജെ.പി.ഡി വിക്ടിം സർവീസസ് യൂണിതെയോ ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
