ചരിത്രം തിരുത്താന്‍ ബ്ലെയ്സ് മെട്രെവേലി

JUNE 18, 2025, 6:14 PM

യുകെ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസിന് 116 വര്‍ഷത്തിന് ശേഷം ഒരു വനിതാ മേധാവി വന്നിരിക്കുകയാണ്. രാജ്യത്തെ എം16 എന്നറിയപ്പെടുന്ന സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് മേധാവിയായി ബ്ലെയ്സ് മെട്രെവേലിയെ നിയമിച്ചു. 116 വര്‍ഷത്തില്‍ ആദ്യമായാണ് എം16 നെ നയിക്കാന്‍ ഒരു വനിത നിയമിതയാകുന്നത്.

1999 ല്‍ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസില്‍ ചേര്‍ന്ന ബ്ലെയ്സ് മെട്രെവേലി, സംഘടനയുടെ 18 -ാമത് മേധാവിയായി ഈ വര്‍ഷം അവസാനം സര്‍ റിച്ചാര്‍ഡ് മൂറില്‍ നിന്ന് ചുമതലയേല്‍ക്കും. വിദേശ രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുന്നതാണ് എം-16യുടെ പ്രധാന ചുമതല. കൂടാതെ ബ്രിട്ടീഷ് ജനതയെ സംരക്ഷിക്കുന്നതിലും യുകെയുടെ വിദേശ താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും എം16-എം15, GCHQ എന്നിവയ്ക്കൊപ്പം പ്രധാന പങ്ക് വഹിക്കുന്നു.

ആരാണ് ബ്ലെയ്സ് മെട്രെവേലി?

കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് നരവംശശാസ്ത്രം പഠിച്ച ശേഷം 1999ല്‍ മെട്രെവേലി (47) രഹസ്യ സേവനത്തില്‍ ചേര്‍ന്നു. യൂറോപ്യന്‍ / മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളിലാണ് അവര്‍ തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. എം16ന്റെ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ വിഭാഗത്തില്‍ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിക്കുകയാണ് നിലവില്‍.

ചെറുപ്പം മുതലേ ആണവ സാങ്കേതികവിദ്യയിലും രഹസ്യാന്വേഷണത്തിലും താത്പര്യമുണ്ടായിരുന്ന അവര്‍, സാങ്കേതിക തടസങ്ങള്‍ക്ക് മുന്നില്‍ എം 16 ന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സ്ഥാനമേറ്റ ശേഷം, അവരുടെ കോഡ് നാമം 'Q' എന്നതില്‍ നിന്ന് 'C' എന്നായി മാറും. 'C' എന്നത് ചാര ഏജന്‍സിയുടെ തലവനായി നീക്കിവച്ചിരിക്കുന്നു.

എം-I6 ന്റെ ആദ്യ തലവനായിരുന്ന ക്യാപ്റ്റന്‍ സര്‍ മാന്‍സ്ഫീല്‍ഡ് കമ്മിങ് തന്റെ പേരില്‍ 'C' എന്ന് ഒപ്പിട്ടപ്പോള്‍ ആരംഭിച്ച ഒരു പാരമ്പര്യമാണിത്. എന്നാല്‍ ആധുനിക യുഗത്തില്‍ അത് ചീഫിനെയാണ് സൂചിപ്പിക്കുന്നത്.

മെട്രെവേലിക്ക് മുന്നിലുള്ള വെല്ലുവിളികള്‍: 

ഉന്നത പദവിയില്‍ മെട്രേവേലി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ റഷ്യ, ചൈന, ഇറാന്‍ എന്നിവയുമായുള്ള ഇടപാടുകളായിരിക്കും. മോസ്‌കോയുമായുള്ള യുദ്ധത്തില്‍ ഉക്രെയ്നിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് മറ്റ് രാജ്യങ്ങളെ ഭയപ്പെടുത്താന്‍ റഷ്യ യൂറോപ്പിലുടനീളം അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആരോപിച്ചു.

2021ല്‍ സ്ഥാനമൊഴിയുന്ന എംI6 മേധാവി റിച്ചാര്‍ഡ് മൂര്‍ ഏജന്‍സിയുടെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണനയായി ചൈനയെ വിശേഷിപ്പിച്ചു. അതേസമയം 2022 മുതല്‍ യുകെയിലെ രാഷ്ട്രീയ എതിരാളികളെയോ വിമതരെയോ തട്ടിക്കൊണ്ടുപോകാനോ കൊല്ലാനോ ലക്ഷ്യമിടുന്നതിനോ ഉള്ള ശ്രമങ്ങളുമായി ഇറാന് ബന്ധമുണ്ടെന്ന് എംക5 പറഞ്ഞു.

രഹസ്യ സേവനങ്ങളുടെ തലവന്മാരായി സ്ത്രീകള്‍: 

യുകെയിലെ മറ്റ് ഇന്റലിജന്‍സ് സ്ഥാപനങ്ങള്‍ ഇതിനകം തന്നെ വനിതാ മേധാവികളെ നിയമിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ സേവനമായ എം15 , 1992 മുതല്‍ 1996 വരെ സ്റ്റെല്ല റിമിംഗ്ടണും 2002 മുതല്‍ 2007 വരെ എലിസ മാനിംഗ്ഹാം-ബുള്ളറും നേതൃത്വം നല്‍കി, അതേസമയം GCHQ (ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ്) 2023 ല്‍ ആന്‍ കീസ്റ്റ്-ബട്ട്ലറെ ഡയറക്ടറായി നിയമിച്ചു.

യുഎസ്എയില്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ (സിഐഎ) ഡയറക്ടറായ ആദ്യ വനിത ഗിന ഹാസ്‌പെല്‍ ആയിരുന്നു. 2018 മെയ് മാസത്തില്‍ പ്രസിഡന്റ് ട്രംപ് ആണ് അവരെ നിയമിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam