വിക്ഷേപണ വാഹനങ്ങളുടെയും, ഉപഗ്രഹങ്ങളുടെയും നിർമ്മാണ ചുമതലകളിൽ നിന്ന് ഐ.എസ്.ആർ.ഒ പൂർണ്ണമായും പിന്മാറുന്നു. ഇനിമുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ഒഴിവാക്കി ബഹിരാകാശ ഗവേഷണത്തിലും പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും മാത്രമായിരിക്കും ഐ.എസ്.ആർ.ഒ ശ്രദ്ധ കേന്ദ്രീകരിക്കുക.
ബിസിനസ് ടുഡേ സംഘടിപ്പിച്ച 'ഇന്ത്യ@100 ഇക്കോണമി സമ്മിറ്റിൽ' സംസാരിക്കവെ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ചെയർമാൻ ഡോ. പവൻ ഗോയങ്കയാണ് ഈ നിർണ്ണായക വിവരം വെളിപ്പെടുത്തിയത്.
ബഹിരാകാശ മേഖലയെ കൂടുതൽ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമ്മാണം, വിക്ഷേപണ സേവനങ്ങൾ എന്നിവ ഇനി മുതൽ പൂർണ്ണമായും സ്വകാര്യ വ്യവസായ മേഖലയ്ക്ക് കൈമാറും.
ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ സാങ്കേതികവിദ്യയും ഉൽപ്പാദന അവകാശവും ലേലത്തിലൂടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (HAL) കൈമാറിയത് ഈ പദ്ധതിയുടെ ആദ്യഘട്ടമായിരുന്നു.
രണ്ടാം ഘട്ടത്തിൽ ഐ.എസ്.ആർ.ഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനങ്ങളായ പി.എസ്.എൽ.വി (PSLV), എൽ.വി.എം-3 (LVM3) എന്നിവയുടെ നിർമ്മാണവും സ്വകാര്യ കമ്പനികൾക്ക് കൈമാറും. എസ്.എസ്.എൽ.വി കൈമാറ്റത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവസരം നൽകിയിരുന്നെങ്കിലും, ഇനിയുള്ള നടപടികളിൽ സ്വകാര്യ മേഖലയ്ക്ക് മാത്രമായിരിക്കും പങ്കാളിത്തമെന്നും പവൻ ഗോയങ്ക വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
