ജനസംഖ്യ 10 മില്യണായി പരിമിതപ്പെടുത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്

JUNE 13, 2026, 12:35 PM

ബേണ്‍: ഒരു ആധുനിക രാജ്യത്തിന് അതിന്റെ ജനസംഖ്യയ്ക്ക് കൃത്യമായൊരു പരിധി നിശ്ചയിക്കാന്‍ സാധിക്കുമോ? ഈ ചോദ്യത്തിന്മേല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജൂണ്‍ പതിനാലിന് ചരിത്രപരമായ ജനഹിതപരിശോധന നടക്കുന്നു. രാജ്യത്തെ സ്ഥിരതാമസക്കാരായ ജനങ്ങളുടെ എണ്ണം പരമാവധി 10 മില്യണ്‍ (ഒരു കോടി) ആയി പരിമിതപ്പെടുത്തണമെന്ന വിവാദ നിര്‍ദ്ദേശത്തിലാണ് സ്വിസ് ജനത വോട്ട് രേഖപ്പെടുത്തുന്നത്.

കുടിയേറ്റവുമായി ബന്ധപ്പെട്ട് ആല്‍പൈന്‍ രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത രാഷ്ട്രീയ-സാമൂഹിക ഭിന്നതകളെ പൂര്‍ണ്ണമായും പുറത്തുകൊണ്ടുവരുന്നതാണ് വോട്ടെടുപ്പ്. വലതുപക്ഷ പോപ്പുലിസ്റ്റ് പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി മുന്നോട്ടുവെച്ച ഈ നിര്‍ദ്ദേശത്തെ ഒരു സസ്‌റ്റൈനബിലിറ്റി ഇനിഷ്യേറ്റീവ് അഥവാ സുസ്ഥിരതാ പദ്ധതി എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഭവനക്ഷാമം, പൊതുസേവനങ്ങള്‍, പരിസ്ഥിതി എന്നിവ നേരിടുന്ന കടുത്ത സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഭരണകൂടം, മറ്റ് രാഷ്ട്രീയ കക്ഷികള്‍, പ്രമുഖ ബിസിനസ്സ് നേതാക്കള്‍, ട്രേഡ് യൂണിയനുകള്‍ എന്നിവര്‍ ഇതിനെ കടുത്ത ഭാഷയില്‍ എതിര്‍ക്കുകയാണ്. ഇതൊരു അരാജകത്വ നിര്‍ദ്ദേശം ആണെന്നാണ് ഇവരുടെ പക്ഷം. ഈ നിയമം നടപ്പിലായാല്‍ രാജ്യത്തെ പ്രമുഖ ഹോട്ടലുകള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യമായ ജീവനക്കാരെ ലഭിക്കാതെ വരുമെന്നും, യൂറോപ്യന്‍ യൂണിയനുമായി ഏറെ പ്രയാസപ്പെട്ട് ഉണ്ടാക്കിയെടുത്ത ബന്ധം തകരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് സ്വിറ്റ്‌സര്‍ലന്‍ഡിനെ അന്താരാഷ്ട്ര തലത്തില്‍ പൂര്‍ണ ഒറ്റപ്പെടുത്തലിലേക്ക് നയിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

2002 ല്‍ 7.3 മില്യണ്‍ ആയിരുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനസംഖ്യ അതിവേഗത്തിലാണ് വര്‍ദ്ധിച്ചത്. നിലവില്‍ ഇത് 9.1 മില്യണില്‍ എത്തിനില്‍ക്കുന്നു. ഇതില്‍ കൗതുകകരമായ വസ്തുത, സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്ഥിരതാമസക്കാരില്‍ 27 ശതമാനത്തോളം പേര്‍ വിദേശത്ത് ജനിച്ചവരാണ് എന്നതാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ വ്യവസ്ഥാപിതമായ നേരിട്ടുള്ള ജനാധിപത്യ രീതി അനുസരിച്ച്, പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും ബാലറ്റ് ബോക്‌സിലൂടെയാണ് ജനങ്ങള്‍ നിശ്ചയിക്കുന്നത്. ഒരു ഭരണഘടനാ ഭേദഗതിക്കായി രാജ്യവ്യാപക വോട്ടെടുപ്പ് ഉറപ്പാക്കാന്‍ കാമ്പയിന്‍ നടത്തുന്നവര്‍ക്ക് കേവലം 1,00,000 ഒപ്പുകള്‍ ശേഖരിച്ചാല്‍ മാത്രം മതിയാകും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam