യുദ്ധപ്രതിസന്ധി: ജനങ്ങളെയും കമ്പനികളെയും കൈപിടിച്ചുയർത്താൻ 1,44,000 കോടി രൂപയുടെ പാക്കേജുമായി ദക്ഷിണ കൊറിയ

MARCH 31, 2026, 12:17 AM

സോൾ: മധ്യേഷ്യയിലെ യുദ്ധത്തെത്തുടർന്നുണ്ടായ സാമ്പത്തിക ആഘാതം മറികടക്കാൻ 17.3 ബില്യൺ ഡോളറിന്റെ (ഏകദേശം 1.44 ലക്ഷം കോടി രൂപ) കൂറ്റൻ അധിക ബജറ്റ് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ.

ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നത് കൊറിയൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ലീ ജെ മ്യുങ്ങിന്റെ ഭരണകൂടം ഈ അടിയന്തര നീക്കം നടത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ദക്ഷിണ കൊറിയ തങ്ങളുടെ എണ്ണയുടെ 70 ശതമാനവും മധ്യേഷ്യയിൽ നിന്നാണ് വാങ്ങുന്നത്. യുദ്ധം കാരണം ജനങ്ങൾക്കും കമ്പനികൾക്കും ഉണ്ടായ കടുത്ത ആശങ്ക പരിഹരിക്കാൻ മുൻകൂർ നടപടികൾ അത്യാവശ്യമാണെന്ന് ബജറ്റ് മന്ത്രി പാർക്ക് ഹോങ്-കീൻ വ്യക്തമാക്കി.

vachakam
vachakam
vachakam

രാജ്യത്ത് നടപ്പിലാക്കിയ എണ്ണവില നിയന്ത്രണം (Price Cap) മൂലം എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ 5 ട്രില്യൺ വോൺ (കൊറിയൻ കറൻസി) വകയിരുത്തി. കഴിഞ്ഞ 30 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്.

വരുമാനം കുറഞ്ഞവർക്കും യുവാക്കൾക്കുമായി 4.8 ട്രില്യൺ വോൺ മാറ്റിവെച്ചു. വരുമാനമനുസരിച്ച് ഒരാൾക്ക് 1 ലക്ഷം മുതൽ 6 ലക്ഷം വോൺ വരെയുള്ള ഷോപ്പിംഗ് വൗച്ചറുകൾ ലഭിക്കും. സമ്പന്നരായ 30 ശതമാനം ആളുകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

 യുദ്ധം ബാധിച്ച ചെറുകിട-വൻകിട കമ്പനികളെ സഹായിക്കാൻ 2.6 ട്രില്യൺ വോൺ അനുവദിച്ചു. ചിപ്പ് കയറ്റുമതിയിൽ നിന്നും ഓഹരി വിപണിയിൽ നിന്നും ലഭിച്ച അധിക നികുതി വരുമാനം ഉപയോഗിച്ചാണ് ഈ ബജറ്റ് നടപ്പിലാക്കുന്നത്. അതിനാൽ അധികമായി കടമെടുക്കേണ്ടി വരില്ലെന്ന് സർക്കാർ അറിയിച്ചു. ഈ സാമ്പത്തിക പാക്കേജ് രാജ്യത്തിന്റെ വളർച്ചാ നിരക്ക് 0.2 ശതമാനം വർദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam