റിയാദ്: സൗദി അറേബ്യയിലെ 'ഉറങ്ങുന്ന രാജകുമാരന്' എന്നറിയപ്പെടുന്ന പ്രിന്‍സ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. കാര്‍ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് 20 വര്‍ഷത്തോളം കോമയില്‍ കഴിഞ്ഞതിന് ശേഷമാണ് മരണം. അദ്ദേഹത്തിന് 36 വയസ്സായിരുന്നു.
എക്സിലെ ഒരു പോസ്റ്റില്‍ പ്രിന്‍സ് ഖാലിദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് തന്റെ മകന്റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചു. സംസ്കാര പ്രാര്‍ത്ഥനകള്‍ ഞായറാഴ്ച നടക്കും.
ലണ്ടനിലെ ഒരു സൈനിക അക്കാദമിയില്‍ പഠിക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് 2005 മുതല്‍ രാജകുമാരന് അല്‍വലീദ് കോമയിലാണ്. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ തലച്ചോറിലെ രക്തസ്രാവം അദ്ദേഹത്തെ ജീവിതകാലം മുഴുവന്‍ അബോധാവസ്ഥയിലാക്കി. അപകടത്തെത്തുടര്‍ന്ന് പ്രിന്‍സ് അല്‍വലീദിനെ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്ററില്‍ കിടത്തി. അദ്ദേഹത്തിന്റെ അവസ്ഥ വിലയിരുത്താനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും കുടുംബം ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദഗ്ധരെ എത്തിച്ചെങ്കിലും ഫലം കണ്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കൻ യുദ്ധക്കപ്പലിനെ തുരത്തിയോടിച്ചെന്ന് ഇറാൻ്റെ അവകാശവാദം;പേർഷ്യൻ ഗൾഫിൽ കനത്ത ഏറ്റുമുട്ടൽ
ഇറാന്റെ നട്ടെല്ലൊടിക്കാൻ അമേരിക്കയും ഇസ്രായേലും; അടുത്ത ലക്ഷ്യം സമ്പദ്വ്യവസ്ഥ; രാജ്യം കടുത്ത പട്ടിണിയിലേക്കെന്ന്
മധ്യേഷ്യയിലെ യുദ്ധം അവസാനിക്കണമോ? കടുത്ത നിബന്ധനകളുമായി ഇറാൻ; അമേരിക്കയ്ക്കും ഇസ്രായേലിനും പുതിയ വെല്ലുവിളി
അമേരിക്കൻ പൈലറ്റിനെ രക്ഷിച്ചത് വെറും നാടകം? യുറേനിയം കടത്താൻ യുഎസ് നടത്തിയ രഹസ്യ