'യഥാർത്ഥ ശത്രുവിനെ തിരിച്ചറിയൂ': മുസ്ലീം രാജ്യങ്ങളുടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് മുജ്തബ ഖമേനി

AUGUST 30, 2026, 4:24 AM

ടെഹ്‌റാൻ :തങ്ങളുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് അവർക്കെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങളടക്കമുള്ള മുസ്ലീം രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയാത്തുള്ള മുജ്തബ ഖമേനി. മുസ്ലീങ്ങൾക്കിടയിലെ ഭിന്നത ശത്രുക്കൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്ന് ടെലഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. 

'ഇസ്ലാമിക് യൂണിറ്റി വീക്കിന്റെ' ഭാഗമായാണ് അദ്ദേഹത്തിന്റെ സന്ദേശം പ്രകാശിപ്പിച്ചത്.  മുസ്ലീങ്ങളുടെ ഐക്യം, പരസ്പര സഹകരണം, സുരക്ഷാ സഖ്യം എന്നിവയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയ ഖമേനി, അറിയാതെയോ അറിഞ്ഞോ മുസ്ലീങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുന്നവർ ഇസ്ലാമിന്റെ ശത്രുക്കളെയാണ് സഹായിക്കുന്നതെന്ന് വിമർശിച്ചു. 

മുസ്ലീങ്ങൾ ഒന്നിച്ചിരുന്നെങ്കിൽ ഫലസ്തീനികൾ ഇത്രയും നിസ്സഹായരാകുമായിരുന്നുവോ എന്നും അദ്ദേഹം ചോദിച്ചു. അമേരിക്ക-ഇസ്രായേൽ ആക്രമണത്തിൽ മുൻ പരമോന്നത നേതാവായ പിതാവ് അലി ഖമേനി കൊല്ലപ്പെടുകയും തനിക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷം ആറുമാസമായി മുജ്തബ ഖമേനി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.  

vachakam
vachakam
vachakam

ഇസ്ലാമിന്റെ പതാകയ്ക്ക് കീഴിൽ ഒന്നിച്ചിരുന്നെങ്കിൽ വിദേശ ശക്തികൾക്ക് ഗൾഫ് രാജ്യങ്ങളുടെ ഭൂമിയും സമ്പത്തും ലക്ഷ്യമിടാൻ ധൈര്യം വരുമായിരുന്നുവോ എന്ന് അദ്ദേഹം ഗൾഫ് ഭരണാധികാരികളോട് ചോദിച്ചു. പടിഞ്ഞാറൻ ഏഷ്യയിലെയും ഗൾഫിലെയും ഭരണാധികാരികൾ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് അവരുടെ പദ്ധതികളെ ചെറുത്തുതോൽപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  

അമേരിക്കയുമായുള്ള യുദ്ധം ഇറാന്റെ സാമ്പത്തിക വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി ഇറാനിയൻ ഭരണകൂടം സമ്മതിക്കുന്നു. ഉപരോധവും കടൽ മാർഗ്ഗമുള്ള ഉപരോധവും കാരണം ഇറാന്റെ വിദേശവ്യാപാരം മൂന്നിലൊന്നായി ചുരുങ്ങിയെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വെളിപ്പെടുത്തി. എങ്കിലും നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ ടെഹ്റാൻ, ഉപരോധങ്ങളെ അതിജീവിക്കുമെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തുടരുമെന്നും അറിയിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam