ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 64,718 ആയി. വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാത്രം ജീവൻ നഷ്ടമായത് 72 പേർക്കാണ്. 356 പേർക്ക് പരുക്കുകളുമേറ്റു. 23 മാസമായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ തുടരുകയാണ്.
2023 ഒക്ടോബർ ഏഴിനാണ് ഗാസയിൽ ഇസ്രയേൽ ഇപ്പോൾ നടത്തുന്ന ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്. വെടിനിർത്തൽ ഉടമ്പടി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്.ഗാസ നഗരത്തെ ആൾപാർപ്പില്ലാത്തിടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്.ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ പൂർണമായും കൈവശപ്പെടുത്തുകയാണ് ഇസ്രയേൽ ലക്ഷ്യം എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പൂർണമായും ഗാസ നഗരത്തെ കുടിയൊഴിപ്പിക്കാനായി ഇസ്രയേൽ നടത്തുന്ന ക്രൂരതയെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ അപലപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സൗദിക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം; അൽ ജുബൈൽ വ്യവസായ നഗരത്തിൽ വൻ
ഇറാനിൽ വൻ യുദ്ധഭീതി; വൈദ്യുത നിലയങ്ങൾക്ക് ചുറ്റും മനുഷ്യമതിൽ തീർക്കാൻ യുവാക്കളോട് ആഹ്വാനം
ഖത്തറിൽ നിന്ന് അടുക്കളയിലേക്ക് ഗ്യാസ് എത്തുമോ? ഇന്ത്യയുടെ ഇന്ധന വിതരണം കടുത്ത പ്രതിസന്ധിയിൽ
ഇറാന്റെ വ്യോമതാവളങ്ങൾ തകർത്ത് ഇസ്രായേൽ; യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും തകർന്നു; വൻ തിരിച്ചടിയുമായി ഐഡിഎഫ്