ഒട്ടാവ: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാന ഇന്ധനത്തിനുള്ള എക്സൈസ് നികുതി താൽക്കാലികമായി നിർദ്ദേശിച്ച് കാനഡ സർക്കാർ.
യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവിലയിലുണ്ടായ അസ്ഥിരത കണക്കിലെടുത്താണ് ലേബർ ഡേ വരെ നികുതി ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നൻ അറിയിച്ചു. ഇതോടെ ഏവിയേഷൻ ഫ്യൂവലിന് ലിറ്ററിന് 4 സെന്റും, അൺലെഡഡ് ഏവിയേഷൻ ഗ്യാസോലിന് 10 സെന്റും കുറയും.
എന്നാൽ, നികുതി ഇളവിലൂടെ ലഭിക്കുന്ന ലാഭം വിമാനക്കമ്പനികൾ യാത്രക്കാർക്ക് കൈമാറുമോ എന്ന കാര്യത്തിൽ മന്ത്രി ഉറപ്പ് നൽകിയില്ല.
"ഇന്ധനവില കുതിച്ചുയരുന്ന യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാനാവില്ല, അതുകൊണ്ടാണ് സർക്കാർ ഇടപെട്ടത്," മക്കിന്നൻ പറഞ്ഞു.
വിമാനക്കമ്പനികൾ ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടോ എന്ന് സർക്കാർ നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധനവില വർദ്ധനയെത്തുടർന്ന് എയർ കാനഡ, വെസ്റ്റ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ സർവീസുകൾ വെട്ടിച്ചുരുക്കുകയും ടിക്കറ്റ് നിരക്കിനൊപ്പം അധിക സർചാർജ് ഈടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യഹൂദരെ വധിക്കാൻ പദ്ധതിയിട്ടു; ഒട്ടാവയിലെ കൗമാരക്കാരൻ ഭീകരവാദ കുറ്റങ്ങളിൽ കുറ്റക്കാരനെന്ന് കോടതി
പാർലമെന്ററി കമ്മിറ്റികളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ലിബറൽ നീക്കം; 'ഏകാധിപത്യം' എന്ന് പ്രതിപക്ഷം
'യു.എസ് മദ്യ ഉൽപ്പന്നങ്ങൾ തിരികെ ഷെൽഫുകളിൽ വയ്ക്കില്ല': വൈറ്റ് ഹൗസ് വഴങ്ങിയാൽ മാത്രം
വ്യാജ മേപ്പിൾ സിറപ്പ് വിൽപന തുടരുന്നു; വിവാദ നിർമ്മാതാവിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഫെഡറേഷൻ