നാറ്റോ സമിതിയുടെ അവസാന ദിവസത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ, യുഎസ് പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് ഒരു ഉക്രെയ്ന്‍ പത്രപ്രവർത്തകയുമായി ഹൃദയസ്പർശിയായ സംഭാഷണം നടത്തിയതായി റിപ്പോർട്ട്. തന്റെ ഭർത്താവ് ഇപ്പോൾ ഉക്രെയ്നിൽ യുദ്ധത്തിലാണെന്നും, താനും കുട്ടികളും പോളണ്ടിലെ വാര്സോയിൽ താമസിക്കുകയാണെന്നും ആണ് അവർ ട്രംപിനോട് പറഞ്ഞത്. അവൾ ബിബിസിക്ക് വേണ്ടി ജോലി ചെയ്യുകയാണെന്നും, റഷ്യൻ ആക്രമണം ആരംഭിച്ചതിന് മൂന്നര വർഷങ്ങൾക്ക് ശേഷവും ഭർത്താവ് നാട്ടിൽ യുദ്ധം തുടരുകയാണെന്നും മാധ്യമപ്രവർത്തക അദ്ദേഹത്തോട് പറഞ്ഞു.
അതേസമയം നേടർലണ്ട്സിലെ ഹേഗിൽ നടന്ന വാർത്താസമ്മേളനത്തിൽ പത്രപ്രവർത്തകയോട് സംസാരിക്കാൻ ട്രംപ് സമയം കണ്ടെത്തി. "നിങ്ങൾ എവിടെ നിന്നാണ്?" എന്ന് ട്രംപ് ചോദിച്ചു. "ഞാൻ ഉക്രെയ്നിൽ നിന്നാണ്," എന്ന് അവർ മറുപടി പറഞ്ഞു. തുടർന്ന് അവർ "അമേരിക്ക ഉക്രെയ്നിന് കൂടുതൽ ആന്റി-എയർ മിസൈൽ സിസ്റ്റങ്ങൾ, പ്രത്യേകിച്ച് പാത്രിയറ്റ് മിസൈലുകൾ നൽകാൻ തയ്യാറാണോ?" എന്ന് ട്രംപിനോട് ചോദിച്ചു. "ഇപ്പോൾ റഷ്യ ഉക്രെയ്നിന് നേരെ ശക്തമായി ആക്രമണമാണു നടത്തുന്നത്" എന്നും അവർ കൂട്ടിച്ചേർത്തു.
"നിങ്ങൾ ഇപ്പോൾ ഉക്രെയ്നിൽ ആണോ താമസിക്കുന്നത്" എന്ന് ട്രംപ് ചോദിച്ചു. "എന്റെ ഭർത്താവ് അവിടെയാണ്, ഞാൻ കുട്ടികളുമായി വാര്സോയിൽ താമസിക്കുകയാണ്" എന്ന് അവർ മറുപടി നൽകി. "കാര്യങ്ങൾ വല്ലാത്ത അവസ്ഥയിലാണ് അല്ലേ? അവർക്കു പാത്രിയറ്റ് മിസൈലുകൾ വേണ്ടതാണെന്ന് ഞങ്ങൾക്കറിയാം. അവ ലഭിക്കാൻ വളരെ പ്രയാസമാണ്, നമ്മുക്ക് തന്നെ അതിന്റെ ആവശ്യകതയുണ്ട്," എന്നാണ് ട്രംപ് മറുപടി പറഞ്ഞത്. "നാം ഇപ്പോൾ ഇസ്രായേലിനും സഹായം നൽകുന്നു. അതിതീവ്ര ഫലപ്രദമാണ് — 100% ഫലപ്രദം. നിന്റെ ഭർത്താവിനോട് സ്നേഹാശംസകൾ അറിയിക്കൂ" എന്നും ട്രംപ് മാധ്യമ പ്രവർത്തകയോട് പറഞ്ഞു.
അതേസമയം ട്രംപ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്ക്കിയുമായി ചർച്ച നടത്തിയതായും അറിയിച്ചു. റഷ്യയുടെ ഭീഷണി തടയുന്നതിന് നാറ്റോ രാജ്യങ്ങൾ കൂടുതല്‍ ഡിഫൻസ് ചെലവ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്