ടെഹ്‌റാൻ: ഇസ്രായേൽ -ഇറാൻ വെടിനിർത്തലിനു പിന്നാലെ ഇറാനുമായി അടുത്തയാഴ്ച ആണവ ചർച്ച നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഇറാനുമായുള്ള ചർച്ചകളിലേക്ക് നീങ്ങുന്ന ട്രംപിന്റെ നീക്കം എല്ലാവരും അതീവ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. നേരത്തെയും യുഎസ് ഇറാനെ വിഷയത്തിൽ ചർച്ചയ്ക്ക് പ്രേരിപ്പിച്ചെങ്കിലും അത് സാധ്യമായിരുന്നില്ല.
ഇറാന്റെ ആണവ പദ്ധതി പൂർണമായി തകർത്തുവെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, പെന്റഗണിന്റെ റിപ്പോർട്ട് പ്രകാരം യു.എസ് ആക്രമണത്തിൽ ഇറാൻ ആണവകേന്ദ്രങ്ങൾക്ക് കാര്യമായി നാശനഷ്ടം സംഭവിച്ചിരുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്.
ഈ വിവരം പുറത്തുവന്നതിനു പിന്നാലെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർത്തുവെന്നും ഇറാന് കൂറേ കാലത്തേക്ക് അണുബോംബ് നിർമിക്കാൻ കഴിയില്ലെന്നും ട്രംപ് ആവർത്തിച്ചു.
തങ്ങളുടെ ആണവകേന്ദ്രത്തിനും സംവിധാനങ്ങൾക്കും കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും നയതന്ത്ര ശ്രമങ്ങൾക്കും ഇതു തിരിച്ചടിയാണെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഗാഇയും പറഞ്ഞു. നാശനഷ്ടങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ഇറാൻ ഇന്നലെ ട്രംപിന്റെ പ്രസ്താവനയെ അനുകൂലിച്ച് നിലപാട് മാറ്റുകയും ചെയ്തു.
'ഇറാനുമായി അടുത്ത ആഴ്‌ച നമ്മൾ സംസാരിക്കാൻ പോകുന്നു. നമ്മൾ ഒരു കരാറിൽ ഒപ്പുവെച്ചേക്കാം. എനിക്കറിയില്ല. എനിക്ക് അത് അത്ര അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നില്ല. ഞാൻ നിങ്ങളോട് പറയും, അവർ ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്ന അവസാന കാര്യം എന്തിനെയും സമ്പന്നമാക്കുക എന്നതാണ്. അവർ എല്ലാം വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നു' ട്രംപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്