വാഷിംഗ്‌ടൺ: എച്ച് 1 ബി വിസ പദ്ധതി പരിഷ്‌കരിക്കാന്‍ ട്രംപ് ഭരണകൂടം. നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കാന്‍ നിര്‍ദേശം. പകരം ഉയർന്ന വൈദഗ്ധ്യവും വേതന നിലവാരവും അടിസ്ഥാനമാക്കി വിസ നൽകുന്നതിനുള്ള ഒരു സെലക്ഷൻ സംവിധാനം നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ പുതിയ നിർദ്ദേശത്തിന്റെ ലക്ഷ്യം.
പ്രതിവർഷം 1,62,528 ഡോളർ വരെ വരുമാനമുള്ളവരെ നാല് തവണ സെലക്ഷൻ പൂളിൽ ഉൾപ്പെടുത്തുമ്പോൾ, ഏറ്റവും കുറഞ്ഞ വേതന ബ്രാക്കറ്റിലുള്ളവരെ ഒരിക്കൽ മാത്രമേ പരിഗണിക്കൂ. പരിഷ്കരണം തൊഴിലുടമകൾക്ക് എല്ലാ വേതന തലങ്ങളിലും തൊഴിലാളികളെ നിലനിർത്താൻ അനുവദിക്കും.
നേരത്തെ എച്ച് 2 ബി അപേക്ഷാഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയിരുന്നു. നിലവില്‍ 85,000 എച്ച് 1 ബി വിസകളാണ് വര്‍ഷം തോറും യുഎസ് സര്‍ക്കാര്‍ വിദേശ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇത് റാന്‍ഡം ലോട്ടറി സമ്പ്രദായം വഴിയാണ് അനുവദിച്ചിരുന്നത്. എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിച്ചായിരുന്നു വിസ അനുവദിച്ചിരുന്നത്.
എച്ച്-1ബി വിസ ഫീസ് 100,000 ഡോളറായി (88 ലക്ഷം രൂപ) ഉയർത്തിയത് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ വർദ്ധനവ് യുഎസിൽ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളെ, പ്രത്യേകിച്ച് ഇന്ത്യക്കാരെ, സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു.
ചില കമ്പനികൾ യുഎസ് വിട്ടുപോയ തങ്ങളുടെ ജീവനക്കാരോട് എത്രയും വേഗം മടങ്ങിവരാൻ ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഈ ഫീസ് വർദ്ധനവ് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂ എന്നും നിലവിലുള്ള എച്ച്-1ബി വിസ ഉടമകൾക്കോ വിസ പുതുക്കുന്നവർക്കോ ഇത് ബാധകമല്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
നേരത്തെ എച്ച്-1ബി വിസയ്ക്ക് 1,700-5,000 ഡോളർ (1.49 ലക്ഷം-4.4 ലക്ഷം രൂപ) മാത്രമായിരുന്നു ഫീസ്. 2024-ൽ എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. ചൈനക്കാർ (11.7%) രണ്ടാമതാണ്. പുതിയ പരിഷ്കരണം വിദേശ ഐ.ടി. പ്രൊഫഷണലുകൾക്ക് യു.എസിൽ ജോലി ലഭിക്കുന്നതിനുള്ള അവസരങ്ങൾ കൂടുതൽ കർശനമാക്കുമെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
