മിസിസിപ്പിയിൽ റിച്ചാർഡ് ജോർദാന്റെ വധശിക്ഷ നടപ്പാക്കി

JUNE 26, 2025, 2:10 AM

മിസിസിപ്പി: ഗൾഫ്‌പോർട്ട് ബാങ്ക് എക്‌സിക്യൂട്ടീവിന്റെ ഭാര്യയും രണ്ട് ഇളയ ആൺമക്കളുടെ അമ്മയുമായ 35 വയസ്സുള്ള എഡ്വിന മാർട്ടറിനെ 1976ൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 1977 മുതൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റിച്ചാർഡ് ജോർദാന്റെ (79)വധശിക്ഷ പാർച്ച്മാൻ ജയിലിൽ നടപ്പാക്കി.

1976 ജനുവരിയിൽ, ജോർദാൻ മിസിസിപ്പിയിലെ ഗൾഫ്‌പോർട്ടിലുള്ള ഗൾഫ് നാഷണൽ ബാങ്കിനെ വിളിച്ച് ഒരു ലോൺ ഓഫീസറുമായി സംസാരിക്കാൻ ആവശ്യപ്പെട്ടു.

ചാൾസ് മാർട്ടറിന് തന്നോട് സംസാരിക്കാമെന്ന് പറഞ്ഞതിന് ശേഷം, അദ്ദേഹം ഫോൺ കട്ട് ചെയ്തു. തുടർന്ന് ഒരു ടെലിഫോൺ ബുക്കിൽ മാർട്ടേഴ്‌സിന്റെ വീട്ടുവിലാസം നോക്കി എഡ്വിന മാർട്ടറെ തട്ടിക്കൊണ്ടുപോയി. കോടതി രേഖകൾ പ്രകാരം, ജോർദാൻ അവളെ ഒരു കാട്ടിലേക്ക് കൊണ്ടുപോയി, വെടിവച്ച് കൊന്നു, തുടർന്ന് ഭർത്താവിനെ വിളിച്ച് അവൾ സുരക്ഷിതയാണെന്ന് അവകാശപ്പെടുകയും 25,000 ഡോളർ ആവശ്യപ്പെടുകയും ചെയ്തു.

vachakam
vachakam
vachakam

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സുപ്രീം കോടതിയോട് ബുധനാഴ്ച അപേക്ഷ നൽകിയെങ്കിലും അംഗീകരിച്ചില്ല.

79 -ാം ജന്മദിനത്തിന് കൃത്യം ഒരു മാസത്തിന് ശേഷം, ജൂൺ 25 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് കുത്തിവയ്ച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കൂടിയ, ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ തടവുകാരൻ ആണിദ്ദേഹം.

വൈകുന്നേരം 4 മണിക്ക്  ജോർദാന്റെ അവസാന ഭക്ഷണത്തിൽ ചിക്കൻ ടെൻഡറുകൾ, ഫ്രഞ്ച് ഫ്രൈകൾ, സ്‌ട്രോബെറി ഐസ്‌ക്രീം, റൂട്ട് ബിയർ ഫ്‌ളോട്ട് എന്നിവ ഉൾപ്പെട്ടിരുന്നു.

vachakam
vachakam
vachakam

അമ്മ കൊല്ലപ്പെടുമ്പോൾ 11 വയസ്സുള്ള എറിക് മാർട്ടർ, താനോ സഹോദരനോ പിതാവോ വധശിക്ഷയ്ക്ക് ഹാജരായില്ലെങ്കിലും മറ്റ് കുടുംബാംഗങ്ങൾ ഹാജരായിരുന്നു.

വധശിക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം 'നല്ല മാനസികാവസ്ഥയിലായിരുന്നു' അദ്ദേഹത്തിന്റെ ഭൂതകാല ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു.

വധശിക്ഷയ്ക്ക് മുമ്പ്, 1970കളിലെ കുറ്റകൃത്യങ്ങൾക്ക് രാജ്യത്തുടനീളം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 22 പേരിൽ ഒരാളായിരുന്നു ജോർദാൻ എന്ന് ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്റർ പറയുന്നു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam