'നിയമം ലംഘിച്ചാണെങ്കിലും താന്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍ പ്രസിഡന്റിനെ അനുവദിക്കില്ല'; നിയമപരമായി യുഎസില്‍ പ്രവേശിച്ചവരുടെ നാടുകടത്തല്‍ തടഞ്ഞ് ഫെഡറല്‍ ജഡ്ജി

AUGUST 1, 2025, 7:25 PM

വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മാനുഷിക പദ്ധികള്‍ പ്രകാരം യുഎസിലേക്ക് പ്രവേശനം ലഭിച്ച ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തെ തടഞ്ഞ് ഫെഡറല്‍ ജഡ്ജി. താല്‍ക്കാലിക ഇമിഗ്രേഷന്‍ പരോളിലൂടെ പ്രവേശിച്ചവരെ പുറത്താക്കുന്ന ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ നടപടികള്‍ നിര്‍ത്തിവച്ചത് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജിയ കോബ് പറഞ്ഞു.

ട്രംപിന്റെ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഗണ്യമായ താല്‍പ്പര്യമുണ്ടെന്ന ഡിഎച്ച്എസിന്റെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സൊട്ടോമയറിന്റെ സമീപകാല വിയോജിപ്പ് പ്രകടിപ്പിച്ച അഭിപ്രായവും കോബ് ഉദ്ധരിച്ചു. അതില്‍ സ്റ്റേ അര്‍ഹതയില്ലാത്ത കുടിയേറ്റക്കാരെ ഉടനടി നീക്കം ചെയ്യുന്നത് ഉള്‍പ്പെടുന്നു. ഈ കേസ് ന്യായമായ ഒരു ചോദ്യം ഉയര്‍ത്തുന്നുവെന്ന് കോബ് ഉത്തരവില്‍ എഴുതി. പ്രസിഡന്റിന് താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തെങ്കിലും ചെയ്യാന്‍ കഴിയാത്തപ്പോഴെല്ലാം, അദ്ദേഹം ചെയ്യാന്‍ ആഗ്രഹിക്കുന്നത് നിയമം ലംഘിച്ചാണെങ്കില്‍ പോലും ചെയ്യുന്നത് ഈ കോടതി അംഗീകരിക്കില്ലെന്ന് ജഡ്ജി വ്യക്തമാക്കി. ബൈഡനാണ് കോബിനെ ബെഞ്ചിലേക്ക് നിയമിച്ചത്.

റിപ്പബ്ലിക്കന്‍കാരനായ ട്രംപ് റെക്കോര്‍ഡ് എണ്ണം കുടിയേറ്റക്കാരെ നാടുകടത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കോടതികളും നിലവിലുള്ള നിയമങ്ങളും അതിന് തടസ്സമാകുമെന്ന് പരാതിപ്പെട്ടിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam