വാഷിംഗ്ടണ്‍: പൊലീസ് ഉദ്യോഗസ്ഥരുടെയോ സൈനികരുടെയോ മേല്‍ തുപ്പിയാല്‍ പ്രതിഷേധക്കാര്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പ്രദേശത്ത് നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചതിന് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.
'അവര്‍ ആളുകള്‍ക്കു നേരെ തുപ്പുകയാണ്. അതാണ് പുതിയ രീതി. അതിലും മോശമായ കാര്യവും ഉണ്ട്. അങ്ങനെ സംഭവിക്കുമ്പോള്‍ ഞങ്ങള്‍ പ്രതികരിക്കും. അവര്‍ തുപ്പും, ഞങ്ങള്‍ അടിക്കും. നമ്മുടെ പൊലീസ് ഉദ്യോഗസ്ഥരുടെയോ സൈനികരുടെയോ മുഖത്ത് ആരും തുപ്പാന്‍ പോകുന്നില്ല. തുപ്പിയാല്‍ അവര്‍ക്ക് നല്ല അടി കിട്ടും'- ട്രംപ് പറഞ്ഞു. ന്യൂജേഴ്സിയില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിനായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) പാരമൗണ്ടില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ലോസ് ആഞ്ചലസില്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്താനായി രണ്ടായിരത്തോളം നാഷണല്‍ ഗാര്‍ഡുകളെയാണ് ട്രംപ് ഭരണകൂടം പ്രദേശത്ത് വിന്യസിച്ചത്. അക്രമാസക്തമായ ഏറ്റുമുട്ടലുകളാണ് സ്ഥലത്ത് നടന്നത്. പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് നാഷണല്‍ ഗാര്‍ഡുകളെ വിന്യസിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്