വാഷിംഗ്ടണ്‍: യുഎസുമായുള്ള താരിഫ് കരാര്‍ ചൈന പൂര്‍ണമായി ലംഘിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര കാര്യങ്ങളില്‍ താന്‍ ഇനി 'നല്ല പിള്ള' ആയിരിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചൈനയെ മോശം അവസ്ഥയില്‍ നിന്ന് രക്ഷിക്കാനാണ് താന്‍ അതിവേഗ കരാര്‍ ഉണ്ടാക്കിയതെന്നും എന്നാല്‍ ചൈന കരാര്‍ ലംഘിക്കുകയാണ് ചെയ്തതെന്നും ട്രംപ് കുറ്റപ്പെടുത്തി.
'രണ്ടാഴ്ച മുമ്പ് ചൈന ഗുരുതരമായ സാമ്പത്തിക അപകടത്തിലായിരുന്നു! ഞാന്‍ നിശ്ചയിച്ച ഉയര്‍ന്ന താരിഫുകള്‍, ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്തുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത് ചൈനയെ സംബന്ധിച്ച് പ്രായോഗികമായി അസാധ്യമാക്കി. ഞങ്ങള്‍ ഫലത്തില്‍, ചൈനയുമായി തണുത്ത ബന്ധത്തിലായിരുന്നു. അത് അവര്‍ക്ക് വിനാശകരമായിരുന്നു. ഏറെ ഫാക്റ്ററികള്‍ അടച്ചുപൂട്ടി, ജനങ്ങള്‍ കലാപമുണ്ടാക്കി,' ട്രൂത്ത് സേഷ്യലിലെ പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
'വളരെ മോശം അവസ്ഥയില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ഞാന്‍ ചൈനയുമായി ഒരു അതിവേഗ ഡീല്‍ ഉണ്ടാക്കി. അത് (കലാപം) സംഭവിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഈ ഇടപാട് കാരണം, എല്ലാം പെട്ടെന്ന് സ്ഥിരത കൈവരിക്കുകയും ചൈന പതിവുപോലെ ബിസിനസ്സിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. എല്ലാവര്‍ക്കും സന്തോഷമായി! അതാണ് നല്ല വാര്‍ത്ത!!! മോശം വാര്‍ത്ത ചൈന, ഒരുപക്ഷേ, ചിലര്‍ക്ക് അത് അതിശയകരമല്ല, ചൈന ഞങ്ങളുമായുള്ള കരാര്‍ പൂര്‍ണമായി ലംഘിച്ചിരിക്കുന്നു. മിസ്റ്റര്‍ നൈസ് ഗൈ ആയതിന്റെ ഫലം!' ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അല്‍പ്പം സ്തംഭിച്ചുവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ശക്തമായ ആരോപണങ്ങള്‍. യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറും ട്രംപിന്റെ ആരോപണം ആവര്‍ത്തിച്ചു. താരിഫ് ഡീല്‍ ചൈന പാലിക്കാത്തതില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്