അടുത്ത കുടിയിറക്കിനുള്ള നീക്കമോ? അമേരിക്ക എച്ച്1 ബി വിസ നിർത്തലാക്കുമോ ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയില്‍

APRIL 9, 2025, 6:43 PM

വാഷിംഗ്ടണ്‍: ഓപ്ഷണല്‍ പ്രാക്റ്റിക്കല്‍ ട്രെയിനിങ് വര്‍ക്ക് ഓതറൈസേഷന്‍ (ഒപിടി) ഇല്ലാതാക്കാന്‍ അമേരിക്കന്‍ നീക്കം. കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഒരു പുതിയ ബില്‍ ഒപിടി പ്രോഗ്രാം ഇല്ലാതാക്കുമെന്ന ഭീഷണി മുഴക്കുന്നു. സ്‌ററുഡന്റ് വിസയില്‍ യുഎസിലെത്തി പഠനം പൂര്‍ത്തിയാക്കിയ ശേഷം അന്താരാഷ്ട്ര ബിരുദധാരികള്‍ക്ക് മൂന്ന് വര്‍ഷം വരെ യുഎസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഒരു ലൈഫ്ലൈനാണ് ഒപിടി.  

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇത് അമേരിക്കയില്‍ നിന്നുള്ള അടുത്ത കുടിയിറക്കത്തിന് കാരണമാകുമോ എന്നാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ ഉറ്റുനോക്കുന്നത്. ഒപിടി നിര്‍ത്താലാക്കാനുള്ള ബില്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചതോടെ, ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് യു.എസില്‍ എത്തിയിട്ടുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ബില്‍ പാസായി നിയമമായി മാറിയാല്‍ ഈ വിദ്യാര്‍ഥികളെല്ലാം പഠനം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ അമേരിക്ക വിടേണ്ടി വരും.

ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെയാണ് ഈ നടപടികള്‍ വേഗത്തിലാക്കിയത്. ആദ്യ തവണ പ്രസിഡന്റായിരുന്നപ്പോള്‍ താന്‍ തുടങ്ങി വച്ച പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ഈ ബില്‍ അവതരണത്തിന് മുമ്പ് തന്നെ ട്രംപ് സൂചന നല്‍കിയിരുന്നു. നിലവില്‍ എഫ്1, എം1 സ്‌ററുഡന്റ് വിസ ഉള്ളവരെയാണ് ബില്‍ പ്രതികൂലമായി ബാധിക്കുക. ഇവര്‍ക്ക് ഐടി കമ്പനികള്‍ ഉള്‍പ്പടെ സ്‌പോണ്‍സര്‍ ചെയ്യുന്ന എച്ച്1 ബി വര്‍ക്ക് വിസയിലേയ്ക്കു മാറാന്‍ കഴിയുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും.

ഓപ്പണ്‍ ഡോര്‍സ് 2024 റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ പഠിക്കുകയോ പഠനം പൂര്‍ത്തിയാക്കുകയോ ചെയ്ത മൂന്ന് ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഒരു ലക്ഷം പേരും ഒപിടി അര്‍ഹതയുള്ളവരാണ്. ബിരുദം നേടിയ വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തേക്ക് യുഎസില്‍ ജോലി കണ്ടെത്താന്‍ ഒപിടി അനുവദിക്കുന്നുണ്ട്. കൂടാതെ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് ബിരുദധാരികള്‍ക്ക് യോഗ്യതയുള്ള ഒരു യുഎസ് തൊഴില്‍ ഉടമയ്‌ക്കൊപ്പം ജോലി ചെയ്യുന്നുണ്ടെങ്കില്‍ രണ്ടു വര്‍ഷത്തേയ്ക്ക് കൂടി കാലാവധി നീട്ടുകയും ചെയ്യാം.

ബില്‍ പാസായാല്‍ മറ്റൊരു വര്‍ക്ക് വിസയിലേയ്ക്ക് മാറാനുള്ള ഓപ്ഷന്‍ ഇല്ലാതെ തന്നെ ഒപിടിയുടെ കാലാവധി അവസാനിച്ചേക്കും. ഒപിടി ഒഴിവാക്കാനുള്ള മുന്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും, ഇത്തവണ, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് യുഎസിലെ 300,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഇത് സാരമായി ബാധിക്കും. അതില്‍ മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാകുന്ന ആഘാതം

ഓപ്പണ്‍ ഡോര്‍സ് 2024 റിപ്പോര്‍ട്ട് അനുസരിച്ച് ഒപിടി പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. 2023-2024 അധ്യയന വര്‍ഷത്തില്‍ 97,556 പേര്‍ പങ്കെടുത്തു. മുന്‍ വര്‍ഷത്തേക്കാള്‍ 41% വര്‍ദ്ധനവ്. നിര്‍ദ്ദിഷ്ട ബില്‍ ബിരുദം നേടിയ ഉടന്‍ തന്നെ ഈ വിദ്യാര്‍ത്ഥികളെ യുഎസ് വിടാന്‍ നിര്‍ബന്ധിതരാക്കിയേക്കാം. ഇത് അവരുടെ കരിയര്‍ സാധ്യതകളെയും സാമ്പത്തിക സ്ഥിരതയെയും ഇല്ലാതാക്കും. നിരവധി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വലിയ രീതിയിലുള്ള വിദ്യാര്‍ത്ഥി വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ആശ്രയിക്കുന്നത് ഒപിടിയെ ആണ്.

കരിയര്‍ പരിണത ഫലങ്ങള്‍

ബില്‍ പാസാക്കുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള തൊഴില്‍ അവസരങ്ങള്‍ പരിമിതപ്പെടുത്തുകയും കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ പോലുള്ള കൂടുതല്‍ അനുയോജ്യമായ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് നയങ്ങളുള്ള രാജ്യങ്ങളില്‍ തൊഴില്‍ തേടാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്യും. ഈ നീക്കം യുഎസ് തൊഴില്‍ വിപണിയെയും ബാധിച്ചേക്കാം. പ്രത്യേകിച്ച് STEM മേഖലകളില്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ നൈപുണ്യ ക്ഷാമം പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ്.

എച്ച്-1ബി വിസകള്‍ നേടാനുള്ള തിരക്ക്

നിലവിലുള്ള എഫ്-1, എം-1 വിദ്യാര്‍ത്ഥി വിസ ഉടമകള്‍, പ്രധാനമായും വലിയ യുഎസ്, ഇന്ത്യന്‍ ടെക്‌നോളജി കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എച്ച്-1ബി വര്‍ക്ക് വിസയിലേക്ക് മാറാന്‍ കഴിയുന്ന ജോലികള്‍ക്കായാണ് കൂടുതലും അപേക്ഷിക്കുന്നത്. എന്നിരുന്നാലും എച്ച്-1ബി  വിസ നേടുന്നത് വളരെ മത്സരാത്മകമായാണ്. കാരണം ഓരോ വര്‍ഷവും പരിമിതമായ എണ്ണം വിസകള്‍ മാത്രമേ ലഭ്യമാകൂ. സാധ്യമായ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഈ വിസയ്ക്ക് അപേക്ഷിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന തൊഴില്‍ ഓഫറുകള്‍ നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ മത്സരിക്കുകയാണ്.

യാത്രാ ആശങ്കകള്‍

നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ വേനല്‍ക്കാല യാത്രാ പദ്ധതികള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാരണം അവര്‍ക്ക് വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദം ലഭിക്കില്ലെന്ന് ഭയമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കോര്‍ണല്‍, കൊളംബിയ, യേല്‍ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികളോട് അവധിക്കാലത്ത് സ്വദേശത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അനൗദ്യോഗികമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതും അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുന്നു.

പ്രത്യാഘാതങ്ങള്‍

ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള കുടിയേറ്റ വിരുദ്ധ നയ നടപടികളുടെ വിശാലമായ ഒരു തരംഗത്തിന്റെ ഭാഗമാണ് നിര്‍ദ്ദിഷ്ട ബിലും എന്നാണ് വിലയിരുത്തല്‍. കൂട്ട നാടുകടത്തലുകളും കര്‍ശനമായ വിസ നിയന്ത്രണങ്ങളും ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വാഗ്ദാനങ്ങളുടെ പ്രധാന ഘടകങ്ങളാണ്. ഇത് നിലവിലുള്ള എഫ്-1, എം-1 വിസ ഉടമകളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ബില്‍ പാസായാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ കുറവുണ്ടാകും. ഇതേത്തുടര്‍ന്ന് സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭയപ്പെടുന്ന യുഎസ് സര്‍വകലാശാലകള്‍ക്ക് ബില്‍ പാസാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam