വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആരോപിച്ചു. സഹോദരനെ അമേരിക്കയിൽ നിയമപരമായി തങ്ങാൻ സഹായിക്കുന്നതിനായി ഒമർ അയാളെ വിവാഹം കഴിച്ചുവെന്നാണ് വാൻസിന്റെ ആരോപണം.
2009ൽ അഹമ്മദ് നൂർ സെയ്ദ് എൽമി എന്നയാളെ ഒമർ വിവാഹം കഴിച്ചിരുന്നു. ഇയാൾ ഒമറിന്റെ സഹോദരനാണെന്നും ഇമിഗ്രേഷൻ രേഖകൾ ശരിയാക്കുന്നതിനാണ് ഈ വിവാഹം നടത്തിയതെന്നുമാണ് വാൻസ് പറയുന്നത്.
ഇൽഹാൻ ഒമറിനെതിരെ അന്വേഷണം നടത്തുന്നതിനെക്കുറിച്ചും നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറുമായി ചർച്ച നടത്തിയതായി വാൻസ് വെളിപ്പെടുത്തി.
ഈ ആരോപണങ്ങൾ വെറും 'അറപ്പുളവാക്കുന്ന നുണകൾ' ആണെന്ന് ഇൽഹാൻ ഒമർ മുൻപ് പ്രതികരിച്ചിരുന്നു. സൊമാലിയയിൽ നിന്ന് കുടിയേറിയ ഒമർ 2000ലാണ് അമേരിക്കൻ പൗരത്വം സ്വീകരിച്ചത്.
മുൻപും ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ ഇതേ ആരോപണം ഒമറിനെതിരെ ഉന്നയിച്ചിട്ടുണ്ട്.
വിവാഹ തട്ടിപ്പ് അമേരിക്കയിൽ 5 വർഷം വരെ തടവും വലിയ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഒമറിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും നിലവിൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
