കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സമയത്ത് എമർജൻസി ഡോറുകൾ പ്രവർത്തിച്ചില്ലെന്ന് മരിച്ച വയനാട് സ്വദേശി നസീറയുടെ ബന്ധുക്കൾ.
അപകടസമയത്ത് സെക്യൂരിറ്റി സ്റ്റാഫുകൾ തിരിഞ്ഞുനോക്കിയില്ലെന്നും ഇവർ ആരോപിച്ചു.
എമർജൻസി ഡോറുകൾ ചങ്ങലയിട്ട്പൂട്ടിയ നിലയിലായിരുന്നു. എമർജൻസി ഡോറുകൾ ചവിട്ടിപ്പൊളിച്ചാണ് രോഗികളെ മാറ്റിയതെന്നും നസീറയുടെ ബന്ധുക്കൾ പറഞ്ഞു.
'അപകടസമയത്തിന് മുന്നെ അരമണിക്കൂർ മുൻപ് കറണ്ട് പോയി. പൊട്ടലും ചീറ്റലും കേട്ടിരുന്നു. സിസ്റ്റർമാരും ഡോക്ടർമാരും കൂടെയുണ്ടായിരുന്നു. വെന്റിലേറ്ററിൽ നിന്ന് എടുത്തത് കൊണ്ടാണ്' നസീറ മരിച്ചതെന്നും സഹോദരൻ ആരോപിച്ചു.
നസീറ (44),ഗോപാലൻ (55),ഗംഗ (34), ഗംഗാധരൻ (70) എന്നിവരാണ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്