ന്യൂഡൽഹി: ഡൽഹിയിൽ ഇ-റിക്ഷകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ഉടൻ തന്നെ ഉയർന്ന നിരക്ക് നൽകേണ്ടിവരും. പണപ്പെരുപ്പം വർദ്ധിച്ചുവരുന്നതിനാലും വളരെക്കാലമായി വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലാത്തതിനാലും ദേശീയ തലസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഫെഡറേഷൻ മിനിമം നിരക്ക് 20 രൂപയായി ഉയർത്താൻ തീരുമാനിച്ചു.ദില്ലി ഗതാഗത വകുപ്പ് മന്ത്രി പങ്കജ് കുമാർ സിങ്ങുമായി ഇ-റിക്ഷ ഡ്രൈവർമാർ, ഡീലർമാർ, നിർമാതാക്കൾ നടത്തിയ യോഗത്തിന് ശേഷമാണ് നിരക്ക് വർധന സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ദില്ലിയിൽ 2010 മുതൽ പ്രവർത്തനം നടത്തുന്ന ഇ-റിക്ഷകളുടെ നിരക്കിൽ ഇതുവരെ മാറ്റമുണ്ടായിട്ടില്ലെന്ന് ഫെഡറേഷൻ ചെയർമാൻ അനുജ് ശർമ പറഞ്ഞു. ഇക്കാലയളവിൽ രണ്ടുവട്ടം ഓട്ടോറിക്ഷ നിരക്ക് വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഇ-റിക്ഷ നിരക്കിൽ മാറ്റമുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ആദ്യ രണ്ട് കിലോമീറ്ററിന് 10 രൂപയും തുടർന്നുള്ള കിലോമീറ്ററുകൾക്ക് അഞ്ചുരൂപ വീതവുമാണ് ഇ-റിക്ഷ ഡ്രൈവർമാർ ഈടാക്കുന്നത്. ദില്ലിയിൽ രണ്ട് ലക്ഷത്തിലധികം ഇ-റിക്ഷകൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, കമ്പനികൾക്ക് ഒന്നിലധികം ഇ-റിക്ഷകൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്ന 2022ലെ സർക്കുലർ ദില്ലി ഗതാഗത വകുപ്പ് പിൻവലിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നതു കുറച്ച് സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പങ്കജ് കുമാർ സിങ് പറഞ്ഞു. ഇ-റിക്ഷ മേഖല കൈയടക്കി വെക്കുന്നതിലെ അപകടം കുറയ്ക്കുകയും സ്വന്തമായി വാഹനമുള്ള ഡ്രൈവർമാർക്ക് കൂടുതൽ സാമ്പത്തിക അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്നത് ഈ തീരുമാനത്തിൻ്റെ നേട്ടങ്ങളാണെന്നും മന്ത്രി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
