കേരളത്തിലെ പ്ലസ്‌ടു വിദ്യാർഥികളുടേയും, ബിരുദ വിദ്യാർഥികളുടേയും സ്വകാര്യ വിവരങ്ങൾ വിൽപ്പനയ്ക്ക്.
75,000 വിദ്യാർഥികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് റാക്കറ്റ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെയാണ് ഇത്തരം വിവരങ്ങൾ വിൽപ്പനയ്ക്ക് എന്ന അറിയിപ്പ് പങ്കുവെക്കുന്നത്.
ഫോൺ നമ്പർ, പഠന വിഷയം എന്നിവയാണ് പ്രധാനമായും വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ, എന്നീ ജില്ലകളിലെ സർക്കാർ എയ്‌ഡഡ് സ്കൂളിലെ 28,000ത്തോളം വിദ്യാർഥികളുടെ വിവരങ്ങളാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.
ഇടുക്കി, കാസർഗോഡ് ജില്ലകളൊഴികെ, 12 ജില്ലകളിൽ നിന്നുള്ള 70,000 കുട്ടികളുടെ വ്യക്തിവിവരങ്ങൾ 4,999 രൂപ കൊടുത്താൽ കിട്ടും. ഇതൊക്കെ കേരളാ സിലബസ് വിവരങ്ങൾ മാത്രമാണ്. ആകെ 13,000ത്തിലധികം കുട്ടികളുടെ വിവരങ്ങൾ ലഭ്യമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്