തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ഏതെങ്കിലും വിധത്തിൽ മരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കണമെന്ന് ആൻ്റണി രാജു നിയമസഭയിൽ ആവശ്യപ്പെട്ടു.
ഹൃദയസ്തംഭനം ഉണ്ടായാൽ ആശുപത്രിയിലെത്തും മുമ്പ് മത്സ്യത്തൊഴിലാളി മരിക്കും. എന്നാൽ ഇൻഷുറൻസ് കമ്പനികൾ ഇത്തരം സന്ദർഭങ്ങളിൽ പണം നൽകാറില്ല. ഇതിൽ കാലോചിതമായ മാറ്റം വേണമെന്നും ആൻ്റണി രാജു ആവശ്യപ്പെട്ടു.
മുതലപ്പൊഴിയിലെ അപകടങ്ങള്‍ വെച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മുതലപ്പൊഴിയിൽ അപകടത്തിന് കാരണം ആരാണെന്നും ആന്‍റണി രാജു ചോദിച്ചു.
യുഡിഎഫ് കാലത്ത് അശാസ്ത്രീയമായ നിർമ്മാണമാണ് മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് കാരണം.യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് അദാനിയുമായി കരാർ ഒപ്പിട്ടത്- ആന്‍റണി രാജു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്