ഹിസാര്‍: പാകിസ്ഥാന് വേണ്ടി ചാര പ്രവര്‍ത്തനം ചെയ്തതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഹരിയാനയിലെ പ്രാദേശിക കോടതി 14 ദിവസത്തേക്ക് നീട്ടി. ജൂലൈ 7 ന് കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കും. ജ്യോതിയെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
ജൂണ്‍ 9 ന് മറ്റൊരു കോടതി ജ്യോതിയുടെ പതിവ് ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ജാമ്യത്തെ എതിര്‍ത്ത പോലീസ് ഈ കേസിലെ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് കോടതിയെ അറിയിച്ചു.
മെയ് 16 നാണ് ചാരവൃത്തി കേസില്‍ ഹിസാര്‍ പോലീസ് ജ്യോതി മല്‍ഹോത്രയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി അവരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് പൂര്‍ത്തിയായ ശേഷം നാല് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടി. പിന്നീട് മെയ് 26 ന് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജുഡീഷ്യല്‍ കസ്റ്റഡി പിന്നീട് വീണ്ടും നീട്ടുകയായിരുന്നു.
'ട്രാവല്‍ വിത്ത് ജെഒ' എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാന്‍-ഉര്‍-റഹീം എന്ന വ്യക്തിയുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. 2023 നവംബര്‍ മുതല്‍ എഹ്‌സാനുമായി ജ്യോതിക്ക് ബന്ധമുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ മുമ്പ് പറഞ്ഞിരുന്നു. ജ്യോതിയുമായും പാകിസ്ഥാന്‍ ഉദ്യോഗസ്ഥന്‍മാരുമായി ബന്ധം പുലര്‍ത്തിയ ഡസനോളം യൂട്യൂബര്‍മാരും മറ്റ് വ്യക്തികളും പിന്നാലെ അറസ്റ്റിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്