ബെംഗളൂരു: കർണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക വീഡിയോ വിവാദം .
എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായി പ്രജ്വൽ അശ്ലീല വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് സൂക്ഷിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലൈംഗിക വീഡിയോകള്‍ പ്രചരിച്ചതിനു പിന്നാലെ, പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഒരു സ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2019 മുതല്‍ 2022 വരെ പലതവണ പ്രജ്വല്‍ രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്നാണ് പരാതി. ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് ബന്ധു കൂടിയായ വീട്ടുജോലിക്കാരിയും രേവണ്ണയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.
പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ബിജെപി നേതാവായ ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്രയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വീഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ വ്യക്തമായിട്ടുള്ളത്.
സർക്കാർ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള സ്ത്രീകളുമായി പ്രജ്വൽ രേവണ്ണ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൻ്റെ ദൃശ്യങ്ങളാണിത്. പ്രജ്വൽ രേവണ്ണ ഈ വീഡിയോകൾ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും വീണ്ടും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാൻ അവരെ നിർബന്ധിക്കുകയും ചെയ്തതായും ദേവരാജ ഗൗഡ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്