വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തടഞ്ഞത് താനാണെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പുറത്തുവിട്ട പ്രസ്താവനയിൽ, "പാകിസ്ഥാൻ-ഇന്ത്യ, ഇറാൻ-ഇസ്രയേൽ, റഷ്യ-ഉക്രെയിൻ എന്നിവിടങ്ങളിൽ ആണവ യുദ്ധങ്ങൾ ഉണ്ടാകുന്നത് ഞാനാണ് തടഞ്ഞത്" എന്നും, പാരമ്പര്യ ആണവ ഉടമ്പടിയായ ന്യൂ START സന്ധി റഷ്യയുമായി പുതുക്കരുതെന്ന് ട്രംപ് തുറന്ന് അഭിപ്രായപ്പെട്ടു.
"യുണൈറ്റഡ് സ്റ്റേറ്റ്സ് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം. എന്റെ ആദ്യ കാലഘട്ടത്തിൽ സൈനികശേഷി പൂർണ്ണമായി പുനഃസംഘടിപ്പിച്ചു, പുതിയ ആണവായുധങ്ങളും പരിഷ്കരിച്ചവയും ഉൾപ്പെടുത്തി.
സ്പേസ് ഫോഴ്‌സ് ഉണ്ടാക്കി, സൈന്യത്തെ ഇതുവരെ കാണാനാകാത്ത തലത്തിലേക്ക് പുനർനിർമ്മിക്കുന്നു. ബാറ്റിൽഷിപ്പുകളും കൂട്ടുന്നു, രണ്ടാമത് ലോകമഹായുദ്ധത്തിലെ ഐവ, മിസ്സൂറി, അലബാമ തുടങ്ങിയവയെക്കാൾ 100 മടങ്ങ് ശക്തമായവ. പാകിസ്ഥാൻ-ഇന്ത്യ, ഇറാൻ-ഇസ്രയേൽ, റഷ്യ-ഉക്രെയിൻ എന്നിവിടങ്ങളിൽ ആണവ യുദ്ധങ്ങൾ തടഞ്ഞത് ഞാനാണ്." ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപ് ഇന്ത്യ-പാകിസ്ഥാൻ യുദ്ധം താൻ തടഞ്ഞുവെന്ന് ഇതുവരെ 90-ത്തിലധികം തവണ ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 22ന് 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മേയ് ഏഴിന് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂറോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷം ഉടലെടുത്തത്.
മേയ് 10ന് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തി. ട്രംപ് ഇക്കാര്യം പ്രഖ്യാപിക്കുകയും താന്‍ മധ്യസ്ഥത വഹിച്ചതായി അവകാശപ്പെടുകയും ചെയ്തു. അമേരിക്കയുടെ നേതൃത്വത്തില്‍ രാത്രി നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഇരു രാജ്യങ്ങളും സമ്പൂര്‍ണ വെടിനിര്‍ത്തലിന് സമ്മതിച്ചതായി മേയ് 10ന് ട്രംപ് അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
